കണ്ണൂര്‍ വിമാനത്താവളം: നിര്‍മാണ പ്രവൃത്തി വിലയിരുത്താന്‍ മുഖ്യമന്ത്രി എത്തുന്നു

Pinarayiകണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് ഏഴിന് എത്തും. മുഖ്യമന്ത്രി ആദ്യമായാണു മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ വിമാനത്താവള പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തുന്നത്. 2017 മാര്‍ച്ചോടെ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാനും മാര്‍ച്ചില്‍ത്തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ടാക്‌സി വേ, വാര്‍ത്താവിനിമയ സംവിധാനം, ലൈറ്റിംഗ്, സിഗ്‌നല്‍ തുടങ്ങിയവയും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും നിര്‍മാണ കരാര്‍ ഏറ്റെടുത്ത എല്‍ ആന്‍ഡ് ടി അധികൃതര്‍ കിയാലിനെ അറിയിച്ചിട്ടുണ്ട്. സര്‍വീസ് നടത്തേണ്ട വിമാനക്കമ്പനികളുമായുള്ള ഔപചാരിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. എയര്‍ ഇന്ത്യ, ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍വേസ്, ഫ്‌ളൈ ദുബായ്, ഖത്തര്‍ എയര്‍വേസ്, ജെറ്റ് എയര്‍വേ—സ്, ഇന്‍ഡിഗോ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ കണ്ണൂരിലേക്കു സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

Related posts