കായംകുളം: പകര്‍ച്ച പനി ഉള്‍പ്പടെ നിരവധി രോഗങ്ങളാല്‍ നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന കായംകുളം താലൂക്കാശുപത്രി യില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ഡോക്ടര്‍മാരുടെ കുറവു നികത്തുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പല തവണ പ്രഖ്യാപനങ്ങള്‍ വന്നെങ്കിലും ഇതെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. കായംകുളം സര്‍ക്കാര്‍ ആശുപത്രിയ്ക്ക് താലൂക്കാശുപത്രിയുടെ പദവി ലഭിച്ചത് 2006ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.
പത്ത് വര്‍ഷം പിന്നിട്ടിട്ടും പദവിക്കൊത്ത അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ല, താലൂക്ക് ആശുപത്രിയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന സൗകര്യങ്ങള്‍ 250 കിടക്കകള്‍, കുറഞ്ഞത് 24 ഡോക്ടര്‍മാര്‍, ആനുപാതികമായി നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നീ നിലയിലാണ്.എന്നാല്‍ പദവിയുണ്ടെങ്കിലും വേണ്ടത്ര കിടക്കകളോ ഡോക്ടര്‍മാരോ ഇവിടെയില്ല.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മുമ്പ് സ്‌പെഷ്യാലിറ്റി കേഡര്‍ സംവിധാനം നടപ്പാക്കിയതിനെത്തുടര്‍ന്ന് സൂപ്രണ്ട് ഉള്‍പ്പെടെ 17 ഡോക്ടര്‍മാരുടെ തസ്തികയാണ് കായംകുളത്തുള്ളത്. എന്നാല്‍, ഇത്രയും ഡോക്ടര്‍മാര്‍ ഇന്നുവരെ ഈ ആശുപത്രിയിലെത്തിയിട്ടില്ല. ഇപ്പോഴും സൂപ്രണ്ട് ഉള്‍പ്പെടെ കുറച്ച് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. സ്‌പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കിയതോടെ സര്‍ജന്റെ തസ്തിക ആശുപത്രിക്ക് നഷ്ടമായി.
കായംകുളം ആശുപത്രിയിലെ സര്‍ജനെ പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ തസ്തികകൂടി അവിടേക്ക് മാറ്റുകയായിരുന്നു. അഞ്ച് വര്‍ഷത്തിലേറെയായി സര്‍ജന്റെ സേവനം ഇവിടത്തെ രോഗികള്‍ക്ക് ലഭിച്ചിട്ടില്ല ദിവസേന നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എന്നിട്ടും താലൂക്കാശുപത്രി പരാധീനതയ്ക്കിടയില്‍ നട്ടം തിരിയുകയാണ