കാരോട് ക്ഷീരസംഘം തെരഞ്ഞെടുപ്പ്: വൈരം മറന്ന് സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നു

knr-congressALP-CPIM

കാട്ടാക്കട :  ഇഎംഎസ് അക്കാഡമിക്ക് അടുത്തുള്ള കാരോട് ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍  സിപിഎം കോണ്‍ഗ്രസുമായി  കൈകോര്‍ക്കുന്നു.  ബിജെപിയില്‍നിന്നു ഭരണം തിരിച്ചുപിടിക്കാന്‍ വിളപ്പില്‍ശാല കാരോട് ക്ഷീരസംഘം ഭരണസമിതി തെരഞ്ഞെടുപ്പിലാണ്  കോണ്‍ഗ്രസ് സിപിഎ മ്മുമായി കൈകോര്‍ക്കുന്നത്.

അടുത്ത മാസം 11നാണു തിരഞ്ഞെടുപ്പ്. ആറു പതിറ്റാണ്ടോളം  സംഘത്തിന്റെ ഭരണം കയ്യാളി യിരുന്ന കോണ്‍ഗ്രസില്‍നിന്നു 2011 ലാണു ബിജെപിയുടെ ഡി.കര്‍മചന്ദ്രന്റെ നേതൃത്വത്തിലുള്ള ക്ഷീരകര്‍ഷക സഹകരണ മുന്നണി ആദ്യമായി ഭരണം പിടിച്ചെടുത്തത്. അന്നു കോണ്‍ഗ്രസിനു സിപിഎം രഹസ്യ പിന്തുണയാണു നല്‍കിയിരുന്നത്. എന്നാല്‍ ഒന്‍പതംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസില്‍നിന്ന്  ഒരാള്‍ക്കുപോലും ജയിക്കാനായില്ല.

ഇത്തവണ പരസ്യ ധാരണയുണ്ടാക്കിയാണ് ഇവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ ഗ്രസിലെ ആറുപേരും സിപിഎമ്മിലെ മൂന്നുപേരും അടങ്ങുന്ന ഒന്‍പതംഗ പാനലാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കാരോട് ക്ഷീരസംഘത്തിന്റെ ചരിത്രത്തില്‍ ഒരുതവണ മാത്രമാണു സിപിഎം ഭരണത്തിലുണ്ടായിരുന്നത്.  ആദ്യം പാര്‍ട്ടിയില്‍ ചിലര്‍ എതിര്‍പ്പുമായി വന്നു. എന്നാല്‍ ബിജെപിയെ ഇല്ലാതാക്കാന്‍ അവര്‍ ഒന്നിച്ചു കൂടുകയായിരുന്നു. 1955ല്‍ പ്രവര്‍ത്തനം തുടങ്ങിയ കാരോട് ക്ഷീരസംഘം 1985ല്‍ മില്‍മയുടെ നിയന്ത്രണത്തിലായി. ജില്ലയിലെതന്നെ മികച്ച ക്ഷീരസഹകരണ സംഘങ്ങളിലൊന്നാണിത്.

Related posts