കാര്‍ഷിക സര്‍വകലാശാല സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍

tcr-arrestമണ്ണുത്തി: കാര്‍ഷിക സര്‍വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായ പാലക്കാട് പുതുനഗരം സ്വദേശി സുധീഷ്കുമാറിനെ ആക്രമിച്ച കേസില്‍ ഒല്ലൂക്കര പട്ടാളക്കുന്ന് സ്വദേശികളായ കിഴക്കുമുറി വീട്ടില്‍ ഡാനു(23), കൈപ്പറമ്പില്‍ വീട്ടില്‍ ആഷിഷ്(25), പാറക്കുണ്ടില്‍ വീട്ടില്‍ ബുജി എന്നു വിളിക്കുന്ന വിഷ്ണു(19), പ്ലാവളപ്പില്‍ വീട്ടില്‍  വല്‍സന്‍ എന്ന സുനി, കായംപള്ളത്ത് വീട്ടില്‍ പൊന്‍മാന്‍ എന്നുവിളിക്കുന്ന സനീഷ്(27) എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റു ചെയ്തത്.

മാര്‍ച്ച് 13ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാര്‍ഷിക സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരനായ സുധീഷ് കുമാര്‍ മോട്ടോര്‍സൈക്കിളില്‍ ബീറ്റ് ഡ്യൂട്ടി ചെയ്യുന്നതിനിടെ സര്‍വകലാശാലയുടെ തേക്കിന്‍കന്ന് ഭാഗത്ത് പ്രതികള്‍ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കടന്ന് പരസ്യമായി മദ്യപിക്കുന്നത് കണ്ടു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം സുധീഷിനെ പ്രതികള്‍ കല്ലുകൊണ്ടും മറ്റും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ പ്രതികളെ മണ്ണുത്തി എസ്‌ഐ ടി.ജി.ദിലീപ്, എഎസ്‌ഐ പൈലോത്, സീനിയര്‍ സിപിഒ ഗോപിനാഥന്‍, സിപിഒമാരായ ഹരിഹരന്‍, ജിജേഷ്, സജി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Related posts