കാവിലുംപാറ മലയില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന്; തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ നടത്തി

mavoകുറ്റിയാടി: പോളിംഗ് ദിനത്തില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന വിവരം ഏറെ പരിഭ്രാന്തി പരത്തി. കാവിലുംപാറ പഞ്ചായത്തിലെ പൊയിലോഞ്ചാലില്‍ നിന്ന് ഏതാണ്ട് രണ്ടുകിലോമീറ്റര്‍ മുകളിലായി കൊടപ്പടി മലയില്‍ പട്ടാള വേഷം ധരിച്ച രണ്ട് ആയുധ ധാരികളെ കണ്ടെന്നാണ് വിവരം.

മലയില്‍ കശുവണ്ടിയെടുക്കാന്‍ പോയ കുട്ടികള്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഇവരെ കണ്ടതായാണ് പറയുന്നത്. അവര്‍ കൈ കൊണ്ട് പൊയ്‌ക്കൊള്ളാന്‍ നിര്‍ദേശിച്ചതിനാല്‍ കുട്ടികള്‍ ഓടി താഴേക്കിറങ്ങി നാട്ടുകാരെ അറിയിക്കുകയായിരുന്നു. താഴെ പോളിംഗ് സ്റ്റേഷനിലുള്ള പോലീസുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പോലീസ് സംഘം പെട്ടെന്ന് ഉടന്‍ തന്നെ സ്ഥലത്തെത്തി വ്യാപക തെരച്ചില്‍ നടത്തി.

വനത്തിലേക്കുള്ള കൂപ്പ് റോഡില്‍ ബൂട്‌സിന്റെ പാടുകള്‍ കാണ്ടതായി അറിയുന്നു. മാവോയിസ്റ്റുകള്‍ കൂപ്പ് റോഡ് വഴി  വയനാടന്‍ വനത്തിലേക്ക് പോയിരിക്കാമെന്നാണ് കരുതുന്നത്. മാവോയിസ്റ്റുകളെ കണ്ടതായ വിവരം പോളിംഗ് ബൂത്തുകളില്‍ പരിഭ്രാന്തിക്ക് കാരണമായി. കൂടുതല്‍ പോലീസെത്തിയാണ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കിയത്.

Related posts