കുറച്ചുകൂടി.. ബുദ്ധിയുണ്ടായിരുന്നെങ്കി…! ഈ വിമത ബുദ്ധിയിൽ അന്തംവിട്ട് സിപിഐ

ചാലക്കുടി: എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഐ സ്ഥാനാർഥിക്ക് 23 വോട്ട്. വോട്ട് മറിച്ച സിപിഎം വിമതന് വിജയം. നഗരസഭ 18-ാം വാർഡിലാണ് സിപിഐ സ്ഥാനാർഥിയുടെ വോട്ട് മറിച്ച് സിപിഎം വിമതൻ വിജയം നേടിയത്.

നേരത്തെ സിപിഐയുടെ സീറ്റായ 18-ാം വാർഡിൽ മത്സരിക്കാൻ എത്തിയ മറ്റൊരു വാർഡിലെ കൗൺസിലറായ സിപിഎംകാരന് സീറ്റു മാറ്റിനൽകാൻ സിപിഐ സമ്മതിച്ചില്ല.

എന്നാൽ ഇവിടെ സ്വതന്ത്ര പരിവേഷം കിട്ടാൻ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെടാനുള്ള തന്ത്രങ്ങൾ മെനഞ്ഞ സിപിഎംകാരൻ ഇവിടെ പ്രശ്നങ്ങളുണ്ടാക്കി പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെടുകയും പാർട്ടിയിൽ നിന്നു രാജിവയ്ക്കുകയും ചെയ്തു.

18-ാം വാർഡിൽ സ്വതന്ത്രനായി എത്തിയ കൗൺസിലർ സിപിഐയ്ക്കു എതിരായി സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തു.

ഇടതുപക്ഷത്തിന്‍റെ വോട്ടുകൾ വിദഗ്ധമായി മറിച്ച് വിജയം നേടുകയും ചെയ്തു. സ്വതന്ത്ര പരിവേഷത്തിൽ കോൺഗ്രസിന്‍റെയും ബിജെപിയുടെ വോട്ടുകൾ തനിക്ക് അനുകൂലമാക്കാനും കഴിഞ്ഞു.

വോട്ടെണ്ണിയപ്പോൾ സിപിഐ സ്ഥാനാർഥിയുടെ വോട്ടുനില കണ്ട് സിപിഐ നേതൃത്വം അന്തംവിട്ടുനിൽക്കുയാണ്.

Related posts

Leave a Comment