കുഴിവിളയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം; പോലീസും നാട്ടുകാരും ഏറ്റുമുട്ടി: 10പേര്‍ക്ക് പരിക്ക്

alp-policeപോത്തന്‍കോട് :ശ്രീകാര്യം കുഴിവിള പുല്ലുകാട് സെറ്റില്‍മെന്റെ കോളനിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ പിടികൂടാ നെത്തിയ പോലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ  ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക് . ഞായറാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. പുല്ലുകാട് സെറ്റില്‍മെന്റ് കോളനിയില്‍ ഒരുസംഘം യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി തുമ്പ പോലിസ് സ്റ്റേഷനില്‍ രഹസ്യ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ ഏഴോളം പേരെ പിടികൂടി പോലിസ് ജീപ്പില്‍ കയറ്റുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോ കാനൊരുങ്ങുമ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം കോളനിയിലെ നൂറോളം നിവാസികള്‍ ജീപ്പ് തടയുകയും നിരപരാധികളെയാണ് പിടികൂടി കൊണ്ടുപോകുന്നതെന്നും ഇവരെ വിട്ടുകിട്ടണ മെന്നും ആവശ്യപ്പെട്ട് പോലീസു കാരെ തടഞ്ഞു.

തുടര്‍ന്ന്  പോലീസും ജനങ്ങളു മായി വാക്കേറ്റമുണ്ടാ വുക യും തുടര്‍ന്ന് നടന്ന ഉന്തും തള്ളലിലും സ്ഥലത്തെത്തിയ തുമ്പ പോലിസ് സ്റ്റേഷനിലെ മൂന്ന് പോലീസു കാര്‍ക്കും സ്ഥലവാസികളായ ഏഴുപേര്‍ക്കും പരിക്കേറ്റു.   തുമ്പ പോലിസ് സ്റ്റേഷനിലെ എസ് സിപിഒ മാരായ  ശ്രീകുമാര്‍,സാജു,ഹോം ഗാര്‍ഡ്  രാമചദ്രന്‍ എന്നിവര്‍ക്കും പുല്ലുകാട് സ്വദേശികളായ മായ(35) മായയുടെ മകളായ ഒന്നര വയസുകാരി മിത്ര പ്രസാദ്, വിനോദ്(42), ബിനു(33), സുജിത്ത്(30), ബിജു(34), മനു(21), രതീഷ് കുമാര്‍(34) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കോളനിയിലെ സംഘര്‍ഷം അറിഞ്ഞതിനെ തുടര്‍ന്ന് മറ്റ് സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലിസ് സംഘം സ്ഥലത്തെത്തി തുടര്‍ന്ന് നടന്ന ബലപ്രയോഗ ത്തിലാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്.   നിരപരാധികളെയാണ് പോലിസ് പിടികൂടിയതെന്ന് ആരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കോളനി നിവാസികള്‍ കഴക്കൂട്ടം  സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ തടിച്ചു കൂടുകയും സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തത് ഒരു മണിക്കൂറോളം സംഘര്‍ഷാ വസ്ഥ സൃഷ്ടിച്ചു.  ആറ്റിപ്ര കൗണ്‍സിലര്‍ സുനിചന്ദ്രനും കെപിഎംഎസ് ഭാരവാഹികളുമായി അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പിടികൂടിയവരെ വിട്ടയക്കാമെന്ന ഉറപ്പിന്മേല്‍ നാട്ടുകാര്‍ പിരിഞ്ഞു പോവുകയായിരുന്നു.

Related posts