കൂണ്‍ കൃഷിയില്‍ പോളിഹൗസ് മോഡല്‍

mashroomവിനീഷ് വിശ്വം

ആധുനിക കൃഷിരീതി ഉപയോഗിച്ച് കൂണ്‍കൃഷിയില്‍ പുതിയ നേട്ടവും വിജയഗാഥയുമായി വീട്ടമ്മ. പീച്ചി സ്വദേശിനി ഷീല അനില്‍കുമാറാണ് കൂണ്‍കൃഷിയില്‍ അപൂര്‍വ നേട്ടങ്ങള്‍ വിളവെടുക്കുന്നത്. വീട്ടിലെ കൂണ്‍പുരയില്‍ 450 ഗ്രാം ചിപ്പിക്കൂണാണ് ഒറ്റമുളയിലുണ്ടായത്. ഇതു കൂണ്‍കൃഷിയില്‍ അപൂര്‍വ നേട്ടമാണെന്നാണ് കൂണ്‍ ഗവേഷണ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. സാധാരണ ചിപ്പിക്കൂണ്‍ കൃഷിയില്‍ 300 ഗ്രാമേ പരമാവധി ലഭിക്കാറുള്ളൂ. കൂണ്‍പുരയുടെ ഘടനയും കൃഷിരീതിയുടെ സവിശേഷതയും വിത്തിന്റെ ഗുണനിലവാരവും കൃഷിയിലെ ആത്മസമര്‍പ്പണവുമാണ് ഷീലയുടെ വിജയത്തിനു പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു.

വീട്ടമ്മമാര്‍ക്കു ചെയ്യാവുന്ന മികച്ച തൊഴിലെന്നതാണ് ബിരുദദാരിയായ പീച്ചി മുണ്ടേക്കുടിയില്‍ അനില്‍കുമാറിന്റെ ഭാര്യ ഷീലയെ കൂണ്‍കൃഷിയിലേക്കാകര്‍ഷിച്ചത്. ടെറസില്‍ വെറുതേ കിടക്കുന്ന 1,000 ചതുരശ്രയടി സ്ഥലത്ത് കൂണ്‍പുര ഉണ്ടാക്കി ഹൈടെക് രീതിയില്‍ കൃഷി ആരംഭിച്ചിട്ട് ഒരുവര്‍ഷത്തോളമായി. തിരുവനന്തപുരം പ്ലാന്റേഷന്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് കൃഷി. പോളിഹൗസിനു സമാനമാണ് ഷീലയുടെ കൂണ്‍പുര. ഇരുമ്പു ചട്ടക്കൂടിനുമുകളില്‍ ഇറക്കുമതി ചെയ്ത 200 മൈക്രോണ്‍ കനമുള്ള പ്രത്യേക തരം ഷീറ്റാണ് മേഞ്ഞിരിക്കുന്നത്.

അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നതിനും കൂണ്‍പുരയിലെ ചൂട് കുറയ്ക്കുന്നതിനും ഒരുവശം വെള്ളനിറവും മറുവശത്ത് കറു ത്തനിറവുമുള്ള ഷീറ്റുകളാണ് മേല്‍ക്കൂര നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. കീടാക്രമണം തടയുന്നതിനും വായൂ സഞ്ചാരം ക്രമീകരിക്കുന്നതിനും പ്രത്യേകതരം വലകളു പയോഗിച്ച് നാലുവശവും മറച്ചിട്ടുണ്ട്. ഉഷ്ണവായു കുറയ്ക്കുന്ന തിനായി ഫോഗര്‍ യന്ത്രവും ഘടിപ്പിച്ചിട്ടുണ്ട്. സംസ്കരി ച്ചെടുത്ത വൈക്കോലിലാണ് കൂണ്‍ തടങ്ങള്‍ ഉണ്ടാക്കുന്നത്. 20-22 ദിവസംകൊണ്ട് കൂണ്‍ വിളവെടുക്കാനാകും. സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് കൂണ്‍ വില്ക്കുന്നത്. കിലോയ്ക്ക് 350 രൂപയാണ് വില.

ഫോണ്‍ ഷീല-9446914019

Related posts