കൂത്താട്ടുകുളം ടൗണിലെ മണ്ണെടുപ്പ് നഗരസഭാ ചെയര്‍മാന്‍ തടഞ്ഞു

ekm-mannayduppuകൂത്താട്ടുകുളം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന മണ്ണെടുത്ത് നഗരസഭാ ചെയര്‍മാന്‍ നിര്‍ത്തിവെപ്പിച്ചു. കൂത്താട്ടുകുളം പിറവം റോഡില്‍ നടക്കാവ് ഹൈവേയുടെ ഓരത്താണ് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മണ്ണെടുപ്പ് നടന്നത്. സ്വകാര്യ വ്യക്തി നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ നേടിയ പെര്‍മിറ്റില്‍ നിലവില്‍ 400 ലധികം ലോഡ് മണ്ണാണ് ഇവിടെ നിന്ന കടത്തിയിരിക്കുന്നത്. ഹൈവേയില്‍ ഗതാഗതതടസ്സമുണ്ടാക്കി ടിപ്പര്‍ ലോറികള്‍ വരിവരിയായി പാര്‍ക്ക് ചെയ്യുന്നതും അപടഭീക്ഷണി ഉയര്‍ത്തിയിരുന്നു.

ഇന്നു പുലര്‍ച്ചെ നടന്ന മണ്ണെടുപ്പു മൂലം ഹൈവേ റോഡ് നാശോന്മുഖമായി. റോഡില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത വിധത്തില്‍ ചെളിനിറഞ്ഞിരിക്കുകയാണ്.  രാവിലെ നാട്ടുകാരും യാത്രക്കാരും പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൂത്താട്ടുകുളം നഗരസഭാ ചെയമാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ സ്ഥലത്ത് നേരിട്ടെത്തി മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പെര്‍മിറ്റുണ്ടെങ്കിലും പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. ബിജെപി മുന്‍സിപ്പല്‍ പ്രസിഡന്റ് എന്‍.കെ. വിജയന്‍, എന്‍.സി.പി. ജില്ലാകമ്മറ്റി അംഗം എം.ജെ. അജി എന്നിവരും ചെയര്‍മാനൊപ്പം സ്ഥലത്ത് എത്തിയിരുന്നു.

Related posts