കൃഷ്ണപുരം അതിര്‍ത്തിച്ചി കുളത്തിന് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണമെന്നു നാട്ടുകാര്‍

ALP-KULAMകായംകുളം: കായംകുളം കൃഷ്ണപുരം സാസ്ക്കാരിക കേന്ദ്രത്തോട് ചേര്‍ന്നുള്ള അതിര്‍ത്തി ചിറയിലെ കുളത്തില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞദിവസം ഇവിടെ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു കായംകുളം കൊറ്റുകുളങ്ങര ഒറകാരിശേരില്‍ അബ്ദുള്‍ വാഹിദിന്റെ മകന്‍ ഇഹ്‌സാന്‍ (17 )ആണ് മരിച്ചത് എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നതിനെ തുടര്‍ന്ന് ഈ സുഹൃത്തിനെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് ഇഹ്‌സാന്‍ മുങ്ങിത്താഴ്ന്നത്.  ഒരുമണിക്കൂറോളം അഗ്‌നിശമന സേന നടത്തിയ തെരച്ചിലുകള്‍ക്കിടയിലാണ് മൃതദേഹം പുറത്തെടുത്തത്. ടൂറിസം വിനോദ സഞ്ചാരം ലക്ഷ്യമിട്ടാണ് അതിര്‍ത്തി ചിറയില്‍ നവീകരണം നടത്തിയത്

ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ് കുട്ടികള്‍ക്കുള്ള പാര്‍ക്ക്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം നീന്തല്‍ക്കുളം,  കോട്ടേജുകള്‍, പെഡല്‍ ബോട്ട്‌ജെട്ടി, ബോട്ടുകള്‍, നടപ്പാത, സൈക്ലിങ് ട്രാക്ക്, കഫെറ്റീരിയ, ഐസ്ക്രീം പാര്‍ലര്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, അലങ്കാര ദീപങ്ങള്‍, എന്നിവയുടെ നിര്‍മ്മാണമാണ് അതിര്‍ത്തിചിറയില്‍ ലക്ഷ്യമിടുന്നത്  പെഡസ്റ്റല്‍ ബോട്ട് സവാരിക്കുവേണ്ടി ലക്ഷ്യമിടുന്ന കുളമാണ് ഇപ്പോള്‍ മരണകയമായി തീര്‍ന്നിരിക്കുന്നത്. പലരും ഇവിടെ കുളിക്കാന്‍ ഇറങ്ങുന്നത് അധികൃതരുടെ സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചാണ്. അഞ്ചുമീറ്റര്‍ ആഴമുണ്ട് ജലാശയത്തിന്.

കുളത്തിലേക്ക് ഇറങ്ങാനുള്ള കല്‍പ്പടവുകള്‍  വെള്ളം നിറഞ്ഞതോടെ പൊതുമരാമത്ത് എക്‌സി .എന്‍ജി നിയര്‍ കുളത്തിലിറങ്ങുന്നത് നിരോധിച്ച് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയി പ്പുകള്‍ അവഗണിച്ച് നിത്യവും വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരാണ് ഇവിടെ കുളിക്കാന്‍ എത്തുന്നത്. അതിനാല്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണ മെന്നാവശ്യം ശക്തമായിരിക്കുകയാണ്.

Related posts