കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിനു ഒരുവര്‍ഷം തടവും പിഴയും

alp-jailപാലക്കാട്: കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയിലെ ബസ് ഡ്രൈവര്‍ സുബഹാനെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷയും 1000 രൂപ പിഴയും ചിറ്റൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എ.ബി. അനൂപ് ശിക്ഷ വിധിച്ചു. ഒന്നാംപ്രതി കൊഴിഞ്ഞാമ്പാറ കരുവപ്പാറ രാജേന്ദ്രന്‍ (38) രണ്ടാംപ്രതി ചിറ്റൂര്‍ അത്തിക്കോട് ചെറിയ നടുക്കളം പ്രമോദ് (26) എന്നിവര്‍ക്കാണ്് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2010 നവംബര്‍ ഏഴിനായിരുന്നു സംഭവം. പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ സര്‍വ്വീസ് നടത്തിയ ആര്‍ എ.സി 591 -ാം നമ്പര്‍ കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ ബന്താരയമ്മന്‍ ബസ്റ്റോപ്പിലാണ് സംഭവത്തിന് തുടക്കം. ബസ് പെട്ടന്ന് നിര്‍ത്തിയതിനെ ചൊല്ലി മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്തിരുന്ന പ്രതികളും ഡ്രൈവറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ ബസ്സിനെ പിന്തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ സ്റ്റാന്റില്‍ എത്തി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. കൊഴിഞ്ഞാമ്പാറ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി എ.പി.പി പ്രിയ റെയ്ച്ചല്‍ എബ്രഹാം ഹാജരായി.

Related posts