കേരളം വികസനക്കുതിപ്പിനായി കാത്തിരിക്കുന്നു: സുധീരന്‍

TCR-SUDHEERANതിരുവില്വാമല: അക്രമരാഷ്ട്രീയത്തിനെതിരായ തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ചേലക്കര നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എ. തുളസിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തിരുവില്വാമലയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍. വികസന കുതിപ്പിന് കാത്തിരിക്കുകയാണ് കേരളമെന്നും സുധീരന്‍ പറഞ്ഞു.യുഡിഎഫ് ചെയര്‍മാന്‍ പി.എം. അമീര്‍ അധ്യക്ഷത വഹിച്ചു. പി.എ. മാധവന്‍ എംഎല്‍എ, ജോസ് ചാലിശേരി, എം. ഉദയന്‍, ഇ. വേണുഗോപാലമേനോന്‍, ടി.എം. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാടാനപ്പള്ളി: കേരളത്തില്‍ നിന്ന് മതേതരത്വം  പറയുന്ന സിപിഎം കേരളത്തിന് പുറത്ത്  മതേതരത്വ വിരുദ്ധനിലപാടാണ് സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. വാടാനപ്പള്ളി സെന്ററില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം യുഡിഎഫ് മണലൂര്‍ നിയോജകമണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ബ്ലോഗ് ലോഞ്ചിംഗ് വി.എം. സുധീരന്‍ നിര്‍വഹിച്ചു.

സി.ഐ. സെബാസ്റ്റിയന്‍ അധ്യക്ഷനായിരുന്നു. സ്ഥാനാര്‍ഥി ഒ. അബ്ദുറഹ്മാന്‍കുട്ടി, അനില്‍ പുളിക്കല്‍, രഘു സ്വാമി, പി.എ. മാധവന്‍ എംഎല്‍എ, സുബൈദാ മുഹമ്മദ്, ബിന്ദു, സി.എം. നൗഷാദ്, വി.ജി.  അശോകന്‍, കെ.എ. ഹാറൂണ്‍ റഷീദ്, പി.എസ്. സുരത്കുമാര്‍, അഫ്‌സഗര്‍ അലി തങ്ങള്‍, ഇ.ബി. ഉണ്ണികൃഷ്ണന്‍, കെ.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു. കെ.എം. അബ്ദുള്ള സ്വാഗതം പറഞ്ഞു.പെരിങ്ങോട്ടുകര: പുണ്യവതിയായ മദര്‍ തെരേസയെ ആക്ഷേപിക്കുകയും മഹാത്മഗാന്ധിജിയെ നിന്ദിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആരോപിച്ചു.

പെരിങ്ങോട്ടുകര മൂന്നുംകൂടിയ സെന്ററില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി. ദാസന്റെ  വികസന പ്രവര്‍ത്തനങ്ങളുടെ ലോഗോ വി.എം. സുധീരന്‍ പ്രകാശനം ചെയ്തു. ജവഹര്‍ ബാലജനവേദി, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി സംയുക്ത രക്തദാന ഫോറത്തിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും സുധീരന്‍ നിര്‍വഹിച്ചു. ജോസ് വള്ളൂര്‍ അധ്യക്ഷനായിരുന്നു. സ്ഥാനാര്‍ഥി കെ.വി. ദാസന്‍, ജോസഫ് ചാലിശേരി, കെ. ദിലീപ്കുമാര്‍, ശോഭ സുബിന്‍, വി.ആര്‍. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എ. മാധവന്‍ എംഎല്‍എ പങ്കെടുത്തു. അജയന്‍ പൊറ്റേക്കാട്ട് സ്വാഗതം പറഞ്ഞു.

Related posts