കൊറ്റന്‍കുളങ്ങരയില്‍ പുരുഷാംഗനമാരുടെ ചമയവിളക്ക് ഉത്സവം നാളെയും മറ്റെന്നാളും

KLM-CHAMAYAMകൊല്ലം: ചവറ മേജര്‍ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് ഉതിസവം 23, 24 തീയതികളില്‍ നടക്കുമെന്ന് കേന്ദ്ര ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് പൊങ്കാല നടക്കും.ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ടാണ് ചമയവിളക്ക് വഴിപാട്. ദീപാരാധനയ്ക്ക് ശേഷമാണ് ചമയവിളക്ക് എടുക്കുന്നത്. ഭക്തര്‍ ദര്‍ശനത്തിന് ശേഷം ചമയവിളക്കുമായി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് കുഞ്ഞാലുംമൂട് മുതല്‍ ആറാട്ടുകടവ് വരെ റോഡിന് ഇരുവശത്തുമായി നിലകൊള്ളും.

പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടിയാണ് ചമയവിളക്ക് എടുക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും നിരവധി ഭക്തര്‍ ചമയവിളക്ക് എടുക്കാനും കാണാനുമായി ക്ഷേത്രത്തില്‍ എത്തും. 23നും 24നും രാവിലെ ഏഴിന് നടക്കുന്ന ഉരുള്‍ച്ചയിലും താലപ്പൊലിയിലും ആയിരങ്ങള്‍ പങ്കെടുക്കും. 23ന് ചവറ-പുതുക്കാട് കരക്കാരാണ് ഉത്സവം നടത്തുന്നത്.

ഉച്ചകഴിഞ്ഞ് മൂന്നിന് കെട്ടുകാഴ്ചകള്‍, രാത്രി പത്തിന് സംഗീത സദസ്, 12ന് ശ്രീഭൂതബലി, പുലര്‍ച്ചെ 2.30ന് ചമയവിളക്കെടുപ്പ് ഉത്സവം ആരംഭിക്കും, അഞ്ചിന് ആറാട്ട്. 24ന് കുളങ്ങരഭാഗം-കോട്ടയ്ക്കകം കരക്കാരുടേതാണ് ഉത്സവം. ഉച്ചകഴിഞ്ഞ് മൂന്നിന് കെട്ടുകാഴ്ചകള്‍, രാത്രി പത്തിന് സംഗീതസദസ്, 12ന് ശ്രീഭൂതബലി, പുലര്‍ച്ചെ 2.30ന് ചമയവിളക്ക്, അഞ്ചിന് ആറാട്ട്.

Related posts