കൊല്ലപ്പെട്ട മനോജിന്റെ ഭാര്യയെ ആക്രമിച്ച സംഭവം: പയ്യോളിയില്‍ ബിജെപി ഹര്‍ത്താല്‍; ജീവന്‍ തിരിച്ചു കിട്ടിയത് ഹോദരന്‍ ബിജു കൂടെയുള്ളത് കൊണ്ടാണെന്ന് പുഷ്പ

pushpaപയ്യോളി: കൊല്ലപ്പെട്ട ബിഎംഎസ് പ്രവര്‍ത്തകര്‍ സിടി മനോജിന്റെ ഭാര്യ കെ.ടി.പുഷ്പയെ ആക്രമിച്ചതിലും സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെ പിടികൂടാത്തതിലും പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പയ്യോളിയില്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ നഗരസഭാ പരിധിയിലാണ് ബിജെപി പയ്യോളി മുന്‍സിപ്പല്‍ കമ്മറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് കെ.ടി.പുഷ്പ ആക്രമിക്കപ്പെടുന്നത്. സഹോദരന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടെ കുരിയാടി നാണു എന്നയാള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നാണുവിന്റെ വീടിന്റെ മുന്‍വശത്ത് വെച്ചാണ് സംഭവം. മനോജിന്റെ വീടിന്റെ സമീപത്ത് താമസിച്ച നാണുവിന്റെ വീട് മനോജ് വധിക്കപ്പെട്ടതിന് ശേഷം ആക്രമിക്കപ്പെട്ടിരുന്നു. വീട് പൂര്‍ണ്ണമായും തല്ലിതകര്‍ക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷം ആദ്യമായാണ് നാണു വീട്ടിലെത്തുന്നത്.

വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങുന്നതിനിടെ മുന്‍വശത്തെ വഴിയിലൂടെ നടന്ന് പോയ പുഷ്പയെ നാണു  ആക്രമിക്കുകയായിരുന്നു.
നാണുവിനെ കൂടാതെ മനോജ് വധക്കേസിലെ പ്രതിയായ വീരപ്പന്‍ എന്ന നിധീഷും നാണുവിനൊപ്പം തന്നെ ആക്രമിച്ചതായി പുഷ്പ പരാതിയില്‍ പറയുന്നു. സഹോദരന്‍ ബിജു കൂടെയുള്ളത് കൊണ്ടാണ് നാണുവിന്റെ അക്രമം തടയാന്‍ സാധിച്ചതും ജീവന്‍ തിരിച്ചു കിട്ടിയതെന്നും പുഷ്പ പറയുന്നു. പുഷപയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് നാണുവിന്റെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പുഷ്പയെയും സഹോദരന്‍ ബിജുവിനെയും മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സക്ക് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മനോജിന്റെ ചരമ വാര്‍ഷികത്തിന് ദിവ്‌സങ്ങക്ക് മുന്‍പ് അജ്ഞാതരായ രണ്ട് പേര്‍ മനോജിന്റെ വീടിന് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.  സംഭവത്തില്‍ പ്രദേശത്തെ രണ്ട് പേര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ഭയം കാരണം പുഷ്പ സഹോദരന്റെ വീട്ടിലായിരുന്നു താമസം.

2012 ഫെബ്രുവരി 12 നാണ് സി.ടി മനോജിനെ അക്രമിസംഘം വീട്ടില്‍ കയറി വെട്ടുന്നത്. ഗുരുതരമായി പരിക്കേറ്റ മനോജ് 13 ന് പുലര്‍ച്ചെ മെഡിക്കല്‍കോളേജ് ആശുപതിയില്‍ വെച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്കെതിരെ കേസ് ഉണ്ട്. 2012 ല്‍ അയനിക്കാട് പ്രദേശത്ത് തുടര്‍ച്ചയായി നടന്ന സിപിഎംബിജെപി സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മനോജ് വധിക്കപ്പെടുന്നത്.

ഇപ്പോള്‍ മനോജിന്റെ ഭാര്യയെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ കുരിയാടി നാണു, മകന്‍ കുരിയാടി ബാബു എന്നിവരുടെ നേര്‍ക്ക് ആക്രമണം നടന്നിരുന്നു. ഇതിന് അടുത്ത ദിവസമാണ് മനോജ് വധിക്കപ്പെടുന്നത്. ഒളിവില്‍ പോയ ഒരാള്‍ ഒഴികെ പ്രതികളായ പതിനാല് പേരും ഇപ്പോള്‍ ജാമ്യത്തിലാണ്. ആദ്യം ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Related posts