കോടിമത ബോട്ടുജെട്ടി തെരുവുനായ്ക്കള്‍ക്കൊരു താവളമായി

KTM-KOIDMATHAJETTYകോട്ടയം: ലക്ഷങ്ങള്‍ ചെലവഴിച്ചു പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച കോടിമത ബോട്ടുജെട്ടി തെരുവുനായ്ക്കളുടെ താവളമാകുന്നു.   നിരവധി തെരുവുനായ്ക്കളാണ് കോടിമതയിലെ ബോട്ടുജെട്ടിയിലും പരിസരപ്രദേശത്തും തമ്പടച്ചിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ ബോട്ടുജെട്ടിയിലെത്തുന്ന പൊതുജനങ്ങള്‍ തെരുവുനായ്ക്കള്‍ ഭീഷണിയാവുകയാണ്. അതിനിടെ തെരുവുനായ്ക്കളുടെ എണ്ണം നഗരത്തിന്റെ പലപ്രദേശങ്ങളിലും പെരുകി കഴിഞ്ഞു.

നഗരത്തിലെ മിക്ക സ്കൂളുകളിലെ മൈതാനത്തും തെരുവുനായയുടെ സാന്നിധ്യമുണ്ടെന്നു രക്ഷിതാക്കള്‍ പറഞ്ഞു. മാലിന്യ കൂമ്പാരങ്ങള്‍ക്കു സമീപവും ഉപയോഗശൂന്യമായ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലുമാണ് തെരുവു നായ്ക്കള്‍ പ്രസവിക്കുകയും വളരുകയും ചെയ്യുന്നത്.    കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ കുരച്ചുകൊണ്ടു പൊതുജനങ്ങള്‍ക്കു നേരെ പാഞ്ഞെത്തുന്നതും ഇരുചക്രവാഹനയാത്രക്കാര്‍ക്കു നേരെ ചാടിവീഴുന്നതും പതിവു കാഴ്ചയാണ്.

റെയില്‍വേസ്റ്റേഷന്റെ ഫഌറ്റ്‌ഫോമില്‍ വരെയും തെരുവു നായ്ക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നുവെന്നു ട്രെയിന്‍ യാത്രക്കാര്‍ പറഞ്ഞു.   തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നഗരസഭ അധികൃതര്‍ എത്രയും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts