ചികിത്സ കിട്ടാതെ മരണം; രണ്ടുമാസത്തിനകം അനേ്വഷണം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

alp-medicalalpആലപ്പുഴ: മത്സ്യബന്ധനത്തിനിടയില്‍ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ച മത്സ്യത്തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെക്കുറിച്ചുള്ള അനേ്വഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് ഉത്തരവിട്ടു.

അന്തിമ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്ന് അമ്പലപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമ്പലപ്പുഴ വാടയ്ക്കല്‍ പുന്നയ്ക്കല്‍ വീട്ടില്‍ ലീലാമ്മ സ്റ്റീഫന്റെ പരാതിയിലാണ് നടപ ടി. 2015 സെപ്റ്റംബര്‍ നാലിനായിരുന്നു സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവ് സ്റ്റീഫനെ സെപ്റ്റംബര്‍ മൂന്നിനു മെഡിക്കല്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. ഒരു പകലും രാത്രിയും ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് നാലിനു സ്റ്റീഫന്‍ മരിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

Related posts