ചിറ്റൂരില്‍ ആനയിടഞ്ഞു; മൂന്നു മണിക്കൂറോളം പരിഭ്രാന്തിയിലാക്കി; ഇടഞ്ഞത് ഉത്സവത്തില്‍ പങ്കെടുത്ത ശേഷം ലോറിയില്‍ തിരിച്ചു കൊണ്ടുപോവുന്നതിനിടയില്‍

Annaചിറ്റൂര്‍: ഉത്സവത്തില്‍ പങ്കെടുത്ത ശേഷം ലോറിയില്‍ തിരിച്ചുകൊണ്ടുപോവുന്നതിനിടയില്‍ ഇടഞ്ഞ ആന ചിറ്റൂര്‍ കാവിനു സമീപം മൂന്നു മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഇന്നു പുലര്‍ച്ചെ ആറിനാണ് ആനയെ ചിറ്റൂര്‍ കാവിനു സമീപത്ത് ആനയെ ലോറിയില്‍ കയറ്റാനായി ചങ്ങലയഴിച്ചത്. ഈ സമയത്ത് ലോറി ബലം പ്രയോഗിച്ച് തള്ളിനീക്കിയശേഷം ആന റോഡിലേക്ക് പാഞ്ഞു. ഈ സമയത്ത് മൂന്നാം പാപ്പാന്‍ ആനപ്പുറത്തുണ്ടായിരുന്നു.

ആന ഇടഞ്ഞ വിവരം പരന്നതോടെ ആണിക്കോട് റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സും, ചിറ്റൂര്‍ പോലീസും സ്ഥലത്തെത്തി സ്ഥലത്തുകൂടിയ ജനത്തെ മാറ്റാന്‍ ശ്രമം നടത്തി. പാപ്പാന്മാര്‍ ചങ്ങല മരത്തില്‍ കെട്ടി ആനയെ ബന്ധിച്ചെങ്കിലും മൂന്നുതവണ മരം പിഴുതെറിയാന്‍ ആന ശ്രമിച്ചു. ആനപ്പുറത്തിരുന്ന മൂന്നാംപാപ്പാനെ പലവട്ടം മറിച്ചിടാന്‍ തുനിഞ്ഞെങ്കിലും സമയോചിതമായി ഇടപെട്ടതുമൂലം ദുരന്തം ഒഴിവായി. ക്ഷേത്രത്തിനു സമീപത്തുണ്ടായിരുന്ന മരക്കൊമ്പിനോട് ചേര്‍ന്ന് മുകളിലുണ്ടായിരുന്ന പാപ്പാനെ പലതവണ ആക്രമിച്ചു.

മൂന്നരമണിക്കൂറോളം സാഹസിക പരിശ്രമത്തിനൊടുവില്‍ 9.30ഓടെയാണ് പാപ്പാന്‍മാര്‍ ആനയെ തളച്ചത്. മുകളിലുള്ള പാപ്പാനെ താഴെയിറക്കാതെ ആന പ്രതിരോധിച്ചിരുന്നു. 9.45ന് ആനയെ ക്ഷേത്രചുറ്റുമതിലിനോടടുപ്പിച്ച് താഴെയിറക്കി പാപ്പാനെ രക്ഷപ്പെടുത്തി. ആനയിടഞ്ഞതറിഞ്ഞ് തൃശൂരില്‍നിന്നും എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. പത്തോടെ ആനയെ പാപ്പാന്മാരുടെ നിയന്ത്രണത്തിലായതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Related posts