ജമാഅത്ത് നേതാവിനെ തൂക്കിലേറ്റി; ബംഗ്ലാദേശില്‍ വന്‍പ്രതിഷേധം

cccധാക്ക: ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവ് മോത്തിയുര്‍ റഹ്്മാന്‍ നിസാമിയെ(73) തൂക്കിലേറ്റി. ധാക്കയിലെ സെന്‍ട്രല്‍ ജയിലില്‍ പ്രദേശിക സമയം 12.01നാണ് തൂക്കിലേറ്റിയത്. 1971ലെ യുദ്ധക്കുറ്റത്തിന്റെ പേരിലാണ് വധശിക്ഷ നല്‍കിയത്. നിസാമിക്ക് നല്‍കിയ വധശിക്ഷ കഴിഞ്ഞാഴ്ച ബംഗ്‌ളാദേശ് സുപ്രീംകോടതി ശരിവച്ചിരുന്നു. പിന്നീട് പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയെങ്കിലും അതു നിരസിക്കപ്പെട്ടു. ഇതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.

നിസാമിയെ തൂക്കിലേറ്റിയതിനതിരെ ബംഗ്ലാദേശില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു രാജ്യത്തെ സുരക്ഷ കര്‍ശനമാക്കി. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് പാക് സൈന്യവുമായി ചേര്‍ന്നു കൊലപാതകം, ബലാത്കാരം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്‌തെന്നായിരുന്നു നിസാമിക്ക് എതിരേയുള്ള കുറ്റം. യുദ്ധക്കുറ്റത്തിന്റെ പേരില്‍ 2013 ഡിസംബറിനുശേഷം തൂക്കിലേറ്റപ്പെടുന്ന അഞ്ചാമത്തെ പ്രതിപക്ഷ നേതാവാണ് നിസാമി.

Related posts