ജമ്മു കാഷ്മീരില്‍ നിന്നും സ്കൂളിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് ആര്? ഐഎസ് ബന്ധവുമായി ബന്ധപ്പെട്ട അന്വേഷണം മെറിന്‍ ജോസഫ് അധ്യാപികയായിരുന്ന സ്കൂളിലേക്കും

merinകൊച്ചി: ഐഎസ് ബന്ധവും യുവതീയുവാക്കളുടെ തിരോധാനവും സംബന്ധിച്ച അന്വേഷണം കൊച്ചിയിലെ ഒരു സ്കൂളിലേക്കു നീളുന്നു. കാണാതായ മെറിന്‍ ജോസഫ് ഇവിടെ അധ്യാപികയായിരുന്നു. സ്കൂളിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്്ട്. സ്കൂളിന്റെ അക്കൗണ്്ടിലേക്ക് ജമ്മു കാഷ്മീരില്‍നിന്ന് പണമെത്തിയിരുന്നു. ഇതുസംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം സ്കൂളിലേക്കു കേ്രന്ദീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 17നാണ് സ്കൂളിന്റെ അക്കൗണ്്ടിലേക്ക് ജമ്മു കാഷ്മീരില്‍നിന്നു പണം നിക്ഷേപിച്ചത്.

നേരത്തെ, കേരളത്തില്‍നിന്ന് ആളുകളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തതായ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്്ടായിരുന്നു. പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് 9 പേരെ കാണാതായ കേസുകളാണ് എന്‍ഐഎയ്ക്കു വിടാന്‍ കേരള പോലീസ് തയാറെടുക്കുന്നത്. ഇതുസംബന്ധിച്ച് ഉത്തരമേഖലാ എഡിജിപി, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു റിപ്പോര്‍ട്ട് നല്‍കി.

മലയാളി യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്‌തെന്ന പരാതിയില്‍ അര്‍ഷി ഖുറേഷി, റിസ്‌വാന്‍ ഖാന്‍ എന്നീ മഹാരാഷ്ട്ര സ്വദേശികളെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് കൊച്ചിയില്‍ എത്തിച്ചു. ഭര്‍ത്താവ് യഹിയയ്‌ക്കൊപ്പം (ബെന്‍സ്റ്റന്‍) കാണാതായ പാലാരിവട്ടം സ്വദേശി മറിയത്തിന്റെ (മെറിന്‍) സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയിലാണ് ആദ്യം ഖുറേഷിയും പിന്നീടു റിസ്‌വാനും അറസ്റ്റിലായത്. എബിനെ മുംബൈയിലെത്തിച്ചു മതംമാറാന്‍ നിര്‍ബന്ധിച്ചെന്ന മൊഴിയില്‍ യുഎപിഎ നിയമപ്രകാരമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണേ്്ടഷനിലെ ജീവനക്കാരാണ് ഖുറേഷിയും സുഹൃത്ത് റിസ്‌വാനും.

Related posts