ജിഷയുടെ കൊലപാതകം: അന്വേഷണം അവസാനഘട്ടത്തിലെന്ന് എഡിജിപി; കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ബസ് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു

jishaതിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമം അവസാനഘട്ടത്തിലാണെന്ന് അന്വേഷണ സംഘത്തലവന്‍ എ.ഡി.ജിപി കെ പദ്മകുമാര്‍. അന്വേഷണം  നല്ലരീതിയില്‍ പുരോഗമിക്കുകയാണ്. പല തെളിവുകളും നിഗമനങ്ങളിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ല.    ഉടന്‍ തന്നെ നല്ല റിസല്‍ട്ട് ഉണ്ടാകും. അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. പുതിയ  സംഘം എല്ലാ കാര്യങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും പദ്മകുമാര്‍ രാഷ്്ട്രദീപികയോട് പറഞ്ഞു.

ജിഷയുടെ കൊലപാതകം: രണ്ടു ബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ബസ് ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ കസ്റ്റഡിയിലായത്. ഇതില്‍ ഒരാള്‍ ജിഷയുടെ സമീപവാസിയാണ്.

കൊലപാതകം നടന്നത്  അഞ്ചരയ്ക്കും ആറിനും ഇടയ്ക്ക്

കൊച്ചി: ജിഷയുടെ കൊലപാതകം നടന്ന സമയം സംബന്ധിച്ച് കൂടൂതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്. വൈകുന്നേരം അഞ്ചരയ്ക്കും ആറിനും ഇടയിലാകാം കൊലപാതകം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. വൈകുന്നേരം അഞ്ചുമണിയ്ക്ക് ശേഷം ജിഷ വെള്ളമെടുത്ത് പോകുന്നത് കണ്ടതായി അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്.

അഞ്ചേമുക്കാലോടെ വീട്ടില്‍ നിന്ന് നിലവിളിയും ഞരക്കം പോലുള്ള ശബ്ദവും കേട്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് സമയം സംബന്ധിച്ച് നിഗമനത്തില്‍ പോലീസ് എത്തിയത്. ഘാതകനെന്നു പൊലീസ് സംശയിക്കുന്നയാള്‍ വൈകിട്ട് 6:05 ഓടെ കനാല്‍ കടന്നു പോകുന്നതു കണ്ടെന്നും പ്രദേശവാസികളില്‍നിന്നു മൊഴി ലഭിച്ചിട്ടുണ്ട്. ആറു മണിയോടെ ഓഫിസ് വിട്ടു വരുന്നവരും, കനാല്‍ പ്രദേശത്ത് സ്ഥിരമായി വരാറുള്ളതുമായ ആളുകളില്‍നിന്നു മൊഴി ശേഖരിക്കാനുള്ള ശ്രമത്തിലാണു പൊലീസ്.

പോലീസ് ഇരുട്ടില്‍ തന്നെ
പെരുമ്പാവൂര്‍: കുറുപ്പംപടിയിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം നടന്നിട്ട് ഒരാഴ്ച്ചയായിട്ടും യാതൊരു സൂചനകളും ലഭിക്കാതെ പോലീസ്.    ഇന്നലെ ജിഷയുടെ വീട്ടിലെത്തി വീണ്ടും അന്വേഷണം സംഘം തെളിവെടുപ്പ് നടത്തി. കുറ്റവാളിയുടേതെന്ന് കരുതുന്ന സിമന്റ് പുരണ്ട ചെരുപ്പും കമ്പിയും അന്വേഷണസംഘത്തിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇവ കോടതിയില്‍ നിന്നു തിരികെ ലഭിച്ചാല്‍ മാത്രമെ ശാസ്ത്രീയമായി അന്വേഷണം നടത്താന്‍ കഴിയു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും തൊണ്ടിയായി ലഭിച്ച സാധനങ്ങളും താരതമ്യം ചെയ്തുള്ള അന്വേഷണമാണ് നടക്കുന്നത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ ജിഷയുടെ അയല്‍വാസിയായ ഒരു സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. സംഭവം നടന്ന സമയത്ത് ഒരാള്‍ അതുവഴി നടന്നുപോകുന്നത് കണ്ടെന്നും വീട്ടില്‍നിന്നും ബഹളം കേട്ടെന്നും സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പോലീസ് കസ്റ്റഡിയിലുള്ള മൂന്നുപേരെ നിലവില്‍ ചോദ്യം ചെയ്തു വരുന്നു.

എന്നാല്‍, സമീപവാസികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന ആക്ഷേപത്തിനെതിരെ പരാതിയുമായി റെസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.  തുടക്കത്തില്‍ ആവശ്യമായ സഹകരണം നല്‍കിയിട്ടുണ്ടെന്നും നമ്പര്‍ ഉള്‍പ്പടെ കേസിന്റെ ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് സഹകരിച്ചിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരെ മനപ്പൂര്‍വം മാധ്യമങ്ങളും ഉദ്യോഗസ്ഥരും മോശമായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ചാണ് റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും നാട്ടുകാര്‍ അറിയിച്ചു

കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണം:വി.എം. സുധീരന്‍
കൊച്ചി: കുറ്റവാളികളെ ഉടന്‍ കണ്ടെത്തി വധശിക്ഷ ഉറപ്പാക്കുന്നതരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഇന്നു രാവിലെ ആറുമണിയോടെ പെരുമ്പാവൂര്‍ ആശുപത്രിയിലെത്തിയ സുധീരന്‍ മാധ്യമങ്ങളെയും മറ്റു ഒഴിവാക്കിയിരുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരാനാണ് താനെത്തിയെതന്ന് സുധീരന്‍ പറഞ്ഞു. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച സുധീരന്‍ പൂര്‍ണവിവരങ്ങള്‍ അറിഞ്ഞതിന് ശേഷമാണ് പുറത്തിറങ്ങിയത്. സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണിതെന്നും. സിപിഎം നടത്തുന്ന രാപ്പകല്‍ സമരം വേണ്ടിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Related posts