ജിഷ വധം: ബംഗാള്‍ സ്വദേശിയുടെ ഡിഎന്‍എ ഫലം കാത്ത് പോലീസ്; ജിഷയുടെ വീട് പണിയുമായി ബന്ധപ്പെട്ട് എത്തിയ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നു

JISHAകൊച്ചി: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ബംഗാളി യുവാവിന്റെ ഡിഎന്‍എ ഫലം കാത്ത് അന്വേഷണസംഘം. ഇയാളുടേതടക്കം മറ്റ് നാലുപേരുടെയും ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരുന്നു. ബംഗാള്‍ സ്വദേശിയായ ഇയാള്‍ ജിഷയുടെ വീട് പണിയുമായി ബന്ധപ്പെട്ട് എത്തിയ സംഘത്തിലുണ്ടായിരുന്നു.

ജിഷ കൊല്ലപ്പെട്ട ദിവസം ഇയാള്‍ ജിഷയുടെ വീടിനടുത്തുള്ള മൊബൈല്‍ ടവര്‍ പരിധിയില്‍ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കാന്‍ കാരണം. തെരഞ്ഞെടുപ്പിനോനുബന്ധിച്ച് രണ്ടു ദിവസമായി അന്വേഷണത്തില്‍ കാര്യമായ  പുരോഗതി ഉണ്ടായിരുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ വിരലടയാള ശേഖരണവും പല്ലിന്റെ ഘടനാ പരിശോധനയും ഇന്നും തുടരും.

ജിഷയുടെ മാതാവിന്റെയും സഹോദരി ദീപയുടെയും മൊഴിയെടുക്കല്‍ തുടരുന്നുണ്ട്. എന്നാല്‍ ദീപ പറയുന്ന കാര്യങ്ങള്‍ പലതും വിശ്വസിക്കാന്‍ കഴിയാത്തതാണെന്ന് പോലീസ് തന്നെ പറയുന്നു. വിരലടയാളം, ചെരുപ്പ്, രേഖാചിത്രം തുടങ്ങിയവയിലൂടെയുള്ള അന്വേഷണം കാര്യമായ പുരോഗതി കണ്ടില്ല. ഇതേത്തുടര്‍ന്നാണ് ഡിഎന്‍എ ടെസ്റ്റുകള്‍ക്ക് പോലീസ് തയാറായത്.

Related posts