ജ്വല്ലറിയിലെ കവര്‍ച്ച: പ്രതികളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

knr-thiefകണ്ണൂര്‍: വാണിജ്യനികുതി ഓഫീസര്‍മാര്‍ ചമഞ്ഞ് ആഭരണക്കടയിലെത്തി 15 ലക്ഷം രൂപയും രണ്ടു കിലോഗ്രാം വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു. ജീവനക്കാരില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോടുള്ള പ്രത്യേകസംഘം തയാറാക്കിയ മോഷ്ടാക്കളെന്നു സംശയിക്കുന്ന മൂന്നുപേരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്. നേരത്തെ മോഷണ കേസില്‍ ഉള്‍പ്പെട്ടവരുടെ മുഖവുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് പരിശോധിച്ചെങ്കിലും ഇവരല്ലെന്നു വ്യക്തമായി.

ഇതോടെയാണ് രേഖാചിത്രം പോലീസ് പുറത്തുവിട്ടത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡിലെ ഉത്തരേന്ത്യന്‍ സ്വദേശിയുടെ കടയിലായിരുന്നു കവര്‍ച്ച. ടൗണ്‍ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടയ്ക്കു സമീപമുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തതയുള്ള ചിത്രം ലഭിച്ചില്ല. ഹിന്ദിയും മലയാളവും സംസാരിക്കുന്ന ഏഴംഗസംഘമാണ് കവര്‍ച്ച നടത്തിയത്. ഇന്നോവ കാറിലെത്തിയ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു.

കണ്ണൂര്‍ എസ്പി ഓഫീസില്‍നിന്നാണു വരുന്നതെന്നും കട പരിശോധിക്കണമെന്നും പറഞ്ഞ് അലമാരയിലും മേശയിലും സൂക്ഷിച്ച പണവും ആഭരണങ്ങളും കൈക്കലാക്കിയശേഷം ഓഫീസിലേക്കു വരണമെന്നു പറഞ്ഞു സ്ഥലംവിടുകയായിരുന്നു. കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് റെയ്‌ഡെന്നാണ് ഇവര്‍ പറഞ്ഞത്. വാണിജ്യ നികുതി ഓഫീസിന്റെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡാണ് സംഘം കാണിച്ചത്. പണവും വെള്ളിയും എടുത്ത ശേഷം കൃത്യമായ രസീതും കൊടുത്തു.

Related posts