ടാറിംഗ് നടത്തി രണ്ടുമാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു

pkd-taringമംഗലംഡാം: ടാറിംഗ് നടത്തി രണ്ടുമാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു. മംഗലംഡാം- വീഴ്‌ലി റോഡിനാണ് ഈ ഗതികേട്. ഒന്നരകിലോമീറ്റര്‍ വരുന്ന റോഡിന്റെ  എഴുന്നൂറുമീറ്റര്‍  ഭാഗം നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് റീടാറിംഗ് നടത്തിയത്. ടാറിംഗ് നടത്തി ചൂടാറുംമുമ്പേ പാലയിടത്തായി പൊട്ടലുണ്ടായി. ഇപ്പോള്‍ മഴ ആരംഭിച്ചതോടെ റോഡ് തകര്‍ന്ന നിലയിലാണ്. കനത്ത മഴയുണ്ടായില്ലെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചകൂടി വാഹനഗതാഗതത്തിനു വലിയ കുഴപ്പമുണ്ടാകില്ല. ചെളിക്കുമുകളില്‍ വെള്ളപ്പൂശിയ മട്ടിലുള്ള ടാറിംഗ് പൂര്‍ണമായും ഇളകി ഇല്ലാതാകും.

ഒരു പതിറ്റാണ്ടുകാലത്തെ നാട്ടുകാരുടെ മുറവിളിക്കുശേഷമാണ് 13 ലക്ഷം രൂപ ചെലവഴിച്ച് 700 മീറ്റര്‍ റോഡ് ടാര്‍ ചെയ്തത്. ഇനിയിപ്പോള്‍ ടാര്‍ ചെയ്‌തെന്ന പേരില്‍ അറ്റകുറ്റപ്പണികളില്ലാതെ റോഡ് തകര്‍ന്നുകിടക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.മെറ്റലിനു മുകളിലൂടെ ടാര്‍ മണപ്പിച്ച് പോവുകയല്ലാതെ ശരിയായവിധം ടാറിംഗ് നടത്തിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മെറ്റല്‍ വിരിച്ച് റോളര്‍ ഉപയോഗിച്ചുള്ള ഉറപ്പാക്കലും ഉണ്ടായില്ല.

ഇതിനാല്‍ റോഡില്‍നിന്നും ചെൡയാണ് പൊന്തിവരുന്നത്.ടാറിംഗ് കഴിയുന്ന പഞ്ചായത്ത് അതിര്‍ത്തിയിലുള്ള വീട്ടിക്കല്‍കടവ് പാലത്തിന്റെ സംരക്ഷണഭിത്തിയും തകര്‍ന്നുകിടക്കുകയാണ്. ഇവിടെ കല്‍പ്പടവുകെട്ടി ആളുകള്‍ക്ക് കുളിക്കാനും തുണികഴുകാനും സൗകര്യമൊരുക്കണമെന്ന ആവശ്യത്തിനും പഞ്ചായത്തുകളോ ഇറിഗേഷന്‍ അധികൃതരോ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.റോഡ് ടാറിംഗിലെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. റോഡ് റീടാറിംഗിനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts