ഡീസല്‍ കുടിശിഖ ലക്ഷങ്ങളായി: പമ്പില്‍ നിന്നും ഡീസല്‍ ലഭിച്ചില്ല; ഹൈവേ പോലീസ് വണ്ടി കട്ടപ്പുറത്ത്

ALP-PUMBUആലപ്പുഴ: ഡീസല്‍ കുടിശിഖ ലക്ഷങ്ങളായതിനെ തുടര്‍ന്ന് പമ്പില്‍ നിന്നും ഡീസല്‍ ലഭിച്ചില്ല ഹൈവേ പോലീസ് പട്രോളിംഗ് വാഹനം കട്ടപ്പുറത്ത്.ജില്ലയിലെ ദേശീയപാതയില്‍ അരൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ഭാഗത്ത് പട്രോളിംഗ് നടത്തുന്ന വാഹനമാണ് ഡീസല്‍ ഇല്ലാത്തതിനെതുടര്‍ന്ന് ഇന്നലെ മുതല്‍ ചേര്‍ത്തല പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.വാഹനത്തിരക്ക് കൂടുതലുള്ളതും അപകടനിരക്ക് കൂടിയതുമായ ദേശീയപാതയിലെ അരൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ഭാഗത്തെ ഹൈവേ പോലീസിന്റെ പ്രവര്‍ത്തനമാണ്ഡീസല്‍ പ്രതിസന്ധി മൂലം നിലച്ചിരിക്കുന്നത്.

ചേര്‍ത്തലക്ക് വടക്കുള്ള പമ്പില്‍ നിന്നായിരുന്നു വാഹനത്തിന് സ്ഥിരമായി ഡീസലടിച്ചിരുന്നത്.  ഏകദേശം മൂന്നു ലക്ഷം രൂപയോളം ഡീസലടിച്ച ഇനത്തില്‍ പമ്പില്‍് കുടിശിഖയായതോടെയാണ് ് ഇനി ഡീസല്‍ നള്‍കില്ല എന്ന നിലപാട് ഇവര്‍ സ്വീകരിച്ചത്.ഒരു മാസം ഏകദേശം 25000 രൂപയുടെ ഡീസലാണ് ഹൈവേ പോലീസ് വാഹനത്തിന് വേണ്ടത്.പമ്പില്‍ നിന്നും ഡീസലടിച്ച ശേഷം ഇന്‍ഡന്‍ഡ് നള്‍കുകയും പമ്പ് അധികൃതര്‍ ഇത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നള്‍കി പാസാക്കി പണം വാങ്ങുകയുമായിരുന്നു പതിവ്.

എന്നാല്‍ ഹൈവേ പോലീസിന്റെ വാഹനത്തിന്റെ ഡീസല്‍ കുടിശിഖ ഏകദേശം ഒരു വര്‍ഷമായി നള്‍കിയിരുന്നില്ല.കഴിഞ്ഞ മാസം 25 മുതല്‍ ഡീസല്‍ നള്‍കുന്നതിന് പമ്പധികൃതര്‍ വൈമനസ്യം കാണിച്ചിരുന്നെങ്കിലും  ഇരുപതും ഇരുപത്തിയഞ്ചും ലിറ്റര്‍ ഡീസല്‍ ഒന്നിടവിട്ട് ദിവസങ്ങളില്‍ നള്‍കിയിരുന്നു.

തുടര്‍ന്ന് ഹൈവേ പോലീസ് വാഹനം കൂടുതല്‍ ഓടിക്കാതെ ലഭിക്കുന്ന അപകട വിവരങ്ങള്‍ അതാത് പോലീസ് സ്‌റ്റേഷനുകളിലേക്ക് നള്‍കി വരുകയായിരുന്നു.ഇന്നലെ വാഹനത്തിലെ ഡീസല്‍ പൂര്‍ണമായി  തീരുകയായിരുന്നു.ഹര്‍ത്താല്‍ ദിനത്തില്‍ പട്രോളിംഗ് നടത്താനുമായില്ല സംഭവം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരമുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയാണ് ജില്ലയില്‍ ഹൈവേ പോലീസിന്റെ നോഡല്‍ ഓഫീസര്‍.

വാഹന പരിശോധനയിനത്തില്‍ പിഴയായി ഒരു മാസം സര്‍ക്കാരിലേക്ക് മൂന്നു ലക്ഷത്തിലധികം ഈടാക്കി അടച്ചിരുന്ന പട്രോളിംഗ് യൂണിറ്റാണിത്.കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയപാതയിലുണ്ടായ ചെറിയ വാഹനാപകടങ്ങള്‍ അറിയിക്കുന്നതിനായി ഹൈവേ പോലീസിലേക്ക് വിളിച്ചവര്‍ക്ക് വാഹനത്തിന് ഡീസലില്ലായെന്നും വിവരം സമീപ പോലീസ് സ്‌റ്റേഷനിലേക്ക് അറിയിക്കാമെന്ന മറുപടിയായിരുന്നു ലഭിച്ചത്.

Related posts