തടങ്കല്‍ പാളയത്തിന്റെ ഉള്ളറകള്‍ തേടി വിദ്യാര്‍ഥികള്‍ എത്തി

knr-thadankalമാതമംഗലം: തടങ്കല്‍ പാളയത്തിന്റെ ഉള്ളറകള്‍ തേടിയെത്തിയ വിദ്യാര്‍ഥികള്‍ 148 വര്‍ഷം പഴക്കമുള്ള ഓടുകള്‍ കണ്ടെടുത്തു. കഴിഞ്ഞദിവസം  സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ച കണ്ടോന്താര്‍ ജയിലും പരിസരങ്ങളുമാണ് ഇടമന യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചത്.   മുഖ്യാധ്യാപിക പി. ശ്രീകലയുടെ നേതൃത്വത്തില്‍ അധ്യാപകരായ ടി.കെ. ദാമോദരന്‍ നമ്പൂതിരി, ഇ. ഗോവിന്ദന്‍ നമ്പൂതിരി, ജി. ഉസ്മാന്‍, ഇ.ടി. പ്രീത, സി.എന്‍. ഈശ്വരി ഭായ്, എ.പി. നിര്‍മല ഭായി എന്നിവരാണ് കുട്ടികളുമായി ചരിത്ര സ്മാരകം കാണാനെത്തിയത്.

പരിസരം വൃത്തിയാക്കുന്നതിനിടയില്‍ 1865ല്‍ ബാസല്‍ മിഷന്‍ ടൈല്‍ വര്‍ക്‌സ് നിര്‍മിച്ച ഓടുകള്‍ കുട്ടികള്‍ കണ്ടെടുത്തു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള നാശോന്‍മുഖമായ ഈ ബ്രിട്ടീഷ് തടങ്കല്‍—പാളയം പുരാവസ്തു വകുപ്പ് ഏറ്റെടുത്തതായി മന്ത്രി കടന്നപ്പള്ളി പ്രഖ്യാപിച്ചതോടെ നിരവധിപേര്‍ ഇത് കാണാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മകള്‍ പേറുന്ന ഈ തടങ്കല്‍ പാളയം തനിമയോടെ നിലനിര്‍ത്തുമെന്ന് കുട്ടികള്‍ പ്രതിജ്ഞ കൈക്കൊണ്ടു.

Related posts