തലവെട്ടുമെന്ന ഭീഷണിക്കത്ത്: കനയ്യ കുമാറിന്റെയും ഉമര്‍ ഖാലിദിന്റെയും സുരക്ഷ വര്‍ദ്ധിപ്പിച്ചു; കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

kannayaന്യൂഡല്‍ഹി: വധഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും ഉമര്‍ ഖാലിദിനുമുള്ള സുരക്ഷ ഡല്‍ഹി പോലീസ് വര്‍ദ്ധിപ്പിച്ചു. ജെഎന്‍യുവിലേക്ക് സര്‍വീസ് നടത്തുന്ന ഒരു ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്‌ടെത്തിയ ബാഗില്‍ നിന്നാണ് കനയ്യയുടെയും ഖാലിദിന്റെയും തലവെട്ടുമെന്ന ഭീഷണിക്കത്ത് പോലീസിനു ലഭിച്ചത്. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായിരുന്നു ഇരുവരും ഇടക്കാല ജാമ്യത്തിലാണിപ്പോള്‍.

ബാഗില്‍നിന്ന് ലഭിച്ച കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കത്ത് എഴുതിയത് ആരാണെന്നും ബാഗ് ബസില്‍ ഉപേക്ഷിച്ചത് ആരാണ് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

നാഗ്പുരില്‍ പൊതുപരിപാടിയില്‍ സംബന്ധിക്കാനെത്തിയ കനയ്യയ്‌ക്കെതിരേ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കനയ്യ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടായി. കനയ്യ പ്രസംഗിക്കുന്നതിനിടെ ചെരിപ്പേറും ഉണ്ടായി. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് കനയ്യയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

Related posts