തളിപ്പറമ്പിലെ കാമറകള്‍ കണ്ണടച്ചു

knr-cameraതളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണകാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായി. ഏറെ പ്രചാരണ കോലാഹലങ്ങളോടെയാണ് നഗരത്തില്‍ മെയിന്‍ റോഡ്, ദേശീയപാത, ചിറവക്ക്, മന്ന, മാര്‍ക്കറ്റ് റോഡ് എന്നിങ്ങനെ പ്രധാന സ്ഥലങ്ങളില്‍ രണ്ടരലക്ഷത്തോളം രൂപ മുടക്കി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.

ബസ് സ്റ്റാന്‍ഡിലും മെയിന്‍ റോഡിലും ഹൈവേയിലും രാത്രികാലങ്ങളിലും വ്യക്തമായ ചിത്രങ്ങള്‍ പതിയുന്നതും 24 മണിക്കൂറും കറങ്ങി ചിത്രമെടുക്കുകയും ചെയ്യുന്ന റിവോള്‍വിംഗ് കാമറകളാണ് സ്ഥാപിച്ചത്. എന്നാല്‍ രണ്ടാഴ്ച തികയും മുമ്പേ തന്നെ ഓരോന്നോരോന്നായി പണിമുടക്കുകയായിരുന്നു.

നഗരസഭാ ബസ്സ്റ്റാന്‍ഡിലെ കാമറ നിരവധി മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ പോലീസിനെ സഹായിച്ചിരുന്നു. അടുത്തകാലത്ത് ഇവിടെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പോലീസിന് ഇടപെടാന്‍ സാധിക്കാതിരുന്നത് കാമറയുടെ അഭാവമാണെന്ന വിമര്‍ശനം ശക്തമാണ്. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത നിരീക്ഷണകാമറകളുടെ കേബിളുകള്‍ പല സ്ഥലങ്ങളിലും റോഡരികില്‍ ചുറ്റിയിട്ടത് കാല്‍നടക്കാര്‍ക്ക് ഭീഷണിയായിട്ടുണ്ട്.  എന്നാല്‍ കേടായ കാമറകള്‍ റിപ്പയറിന് കൊണ്ടുപോയതാണെന്നും താമസിയാതെ പുനഃസ്ഥാപിക്കുമെന്നും പോലീസ് പറഞ്ഞു.

Related posts