തെങ്ങിനു ഇടവിളയായി ചെത്തിക്കൊടുവേലി

kar2016nov01ua2കേരളത്തിലെ തെങ്ങിന്‍ തോപ്പു കളില്‍ ഇടവിള യായി കൃഷി ചെയ്യാവുന്ന ഒരു ഔഷധസസ്യ മാണ് ചെത്തി ക്കൊടുവേലി. പ്ലംബാജി നേസി യേ സസ്യകുടും ബത്തില്‍ പ്പെ ടുന്ന കൊടുവേലിയുടെ മൂന്നി നങ്ങള്‍ ഇന്ത്യയില്‍ കണ്ടുവരുന്നു. പൂക്കളുടെ നിറം അനുസരിച്ച് ഇവയെ മൂന്നായി തരംതിരിക്കാം. ചുവന്ന പൂക്കളു ള്ളവയാണ് പ്ലംബാഗോ റോസിയ അഥവ ചെത്തിക്കൊടുവേലി. ചിത്രക് എന്ന് സംസ്കൃതത്തിലും റോസ് കളേഴ്‌സ് റെഡ്‌മെര്‍ട്ട് എന്ന് ഇംഗ്ലീഷിലും അറിയ പ്പെടു ന്നു. ‘പ്ലംബാഗോ സെനാലിക്ക’യെന്ന വെള്ളക്കൊടു വേലി യും പ്ലംബാഗോ കാപെന്‍സിസ് എന്നു പേരുള്ള നീലക്കൊടു വേലിയു മാണ് മറ്റു രണ്ടിനങ്ങള്‍. എന്നാല്‍ കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്നതും ഔഷധ നിര്‍മാണരംഗത്ത് ഏറെ ഉപയോ ഗിക്കപ്പെടുന്നതും ചെത്തിക്കൊടു വേലിയാണ്.

പ്രജനനവും വിളപരിപാലനവും

അത്യുത്പാദന ശേഷിയുള്ള അഗ്‌നി, മൃദുല എന്നീ രണ്ടിനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ അഗ്‌നി എന്ന ഇനം ഒരു ഹെക്ടറിനു 10.4 ടണ്ണും മൃദുല 11.2 ടണ്ണും ശരാശരി വിളവു തരും. എന്നാല്‍ വിളവു കൂടുതലാണെ ങ്കിലും വേരുകളില്‍ അടങ്ങി യിരിക്കുന്ന രാസപദാര്‍ഥമായ പ്ലംബാജിന്റെ അളവ് അഗ്‌നിയെ അപേക്ഷിച്ച് മൃദുലയില്‍ കുറവാണ്.

ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ കുറ്റിച്ചെടി, വിത്തുകള്‍ ഉത്പാദി പ്പിക്കാറില്ല. തണ്ടു മുറിച്ച് വേരു പിടിപ്പിച്ചാണ് പ്രജനനം നടത്തു ന്നത്. തീരെ ഇളയ തണ്ടുകളും മൂപ്പു കൂടിയവയും നടീല്‍ വസ്തു വായി ഉപയോഗിക്കാതിരിക്കുക. 2–3 മുട്ടുകളോടു കൂടിയ തണ്ടുകള്‍ 0.05% ശതമാനം വീര്യമുളള ഐ.ബി.എ ലായനി കളില്‍ മുക്കി നടുന്നത് എളുപ്പ ത്തില്‍ വേരു പിടിക്കാന്‍ സഹായിക്കും. കിഴങ്ങുകള്‍ പോലെ വീര്‍ത്ത വേരുകള്‍ക്കാണ് ഔഷധഗുണ മുള്ളത്. വേരു കള്‍ക്കു വേണ്ടി നട്ടുവള ര്‍ത്തുന്നതിനാലും ആഴ ത്തില്‍ വേരോടുന്നതു കൊണ്ടും നല്ല താഴ്ചയില്‍ മണ്ണിളക്കി വേണം നിലമൊരുക്കാന്‍. ജൈവവളം ഹെക്ടറിന് 10 ടണ്‍ എന്ന തോ തില്‍ നിലമൊരുക്കുമ്പോള്‍ അടിവളമായി ചേര്‍ക്കുക. വേരു പിടിപ്പിച്ച തൈകള്‍ രണ്ടു മാസ ത്തിനു ശേഷം 10–15 സെന്റീമീറ്റര്‍ അകലത്തില്‍ മാറ്റിനടാം. വിളവു വര്‍ധിപ്പിക്കാന്‍ 50 കിലോ നൈട്ര ജന്‍, 50 കിലോ ഫോസ്ഫറസ്, 50 കിലോ പൊട്ടാഷ് എന്ന തോതില്‍ ഒരു ഹെക്ടറിനു ആവശ്യമാണ്. 50 കിലോ ഫോസ്ഫറസ് മുഴുവ നായും അടിവളമായി നല്‍കാം. നൈട്രജനും പൊട്ടാഷും നട്ട് രണ്ട്, നാലു മാസങ്ങളില്‍ രണ്ടു തവണ കളായി ചേര്‍ത്തു കൊടുക്കാം. വളപ്രയോഗത്തിനു ശേഷം മണ്ണു കയറ്റിയിടാന്‍ ശ്രദ്ധിക്കുക.

സസ്യ സംരക്ഷണം

വേനല്‍ക്കാലത്ത് രണ്ടു തവണ നനയ്ക്കുന്നതും പുതയിടുന്നതും നല്ലതാണ്. നിമാവിരകളുടെ ശല്യമുള്ള പ്രദേശങ്ങളില്‍ തൈ കള്‍ മാറ്റി നടുമ്പോള്‍ സ്യൂഡോ മോണാസ് ഫ്‌ളൂറസന്‍സ് എന്ന ജൈവ മിത്ര ബാക്ടീരിയ 10 ഗ്രാം ഒരു ചെടിക്ക് എന്ന തോതില്‍ ചേര്‍ത്തുകൊടുക്കുക. പൂപ്പല്‍ രോഗങ്ങളെ നിയന്ത്രിക്കാനും ഇവ ഫലപ്രദമാണ്. അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് രണ്ടു കിലോ ഒരു സെന്റിന് എന്ന തോതില്‍ നടുന്ന സമയത്തും ആറു മാസത്തിനു ശേഷവും ചേര്‍ത്തു കൊടുക്കുക. ഇലപ്പേന്‍, നീലിമുട്ട എന്നീ കീടങ്ങളെ നിയന്ത്രിക്കാന്‍ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണലായനി ഉപയോഗിക്കാം.

വിളവെടുപ്പ്

നട്ട് 12–18 മാസത്തിനു ശേഷം വിളവെടുക്കാം. കൂടുതല്‍ കാലം വളരാനനുവദിച്ചാല്‍ ആദായം കൂടുകയും വേരുകളില്‍ അടങ്ങി യിരിക്കുന്ന പ്ലംബാജിന്‍ എന്ന രാസപദാര്‍ഥത്തിെന്‍റ അളവ് വര്‍ധിക്കുകയും ചെയ്യും. വിള വെടുത്ത വേരുകള്‍ നന്നായി കഴുകിയ ശേഷം ചുണ്ണാമ്പു വെള്ളത്തിലിട്ട് ശുദ്ധി ചെയ്ത് തണലില്‍ ഉണക്കി സൂക്ഷിക്കാം. കൊടുവേലിയുടെ ശുദ്ധി ചെയ്യാ ത്തവേര് ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ പൊള്ളലേല്‍ ക്കുന്നതു കൊണ്ട് ശ്രദ്ധാപൂര്‍വം കൈ ഉറകള്‍ ധരിച്ചുവേണം അവ കൈകാര്യം ചെയ്യാന്‍. ഒരു ഹെക്ടറില്‍ നിന്ന് 10 ടണ്‍ പച്ചവേരും 3–3.5 ടണ്‍ ഉണക്ക വേരും ലഭിക്കും.

ഔഷധഗുണങ്ങള്‍

ഏറെ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ചെത്തിക്കൊടു വേലി. കൊടുവേലിയുടെ വേരും വേരിന്റെ തൊലിയും ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ത്വക്കുരോഗങ്ങള്‍ക്ക് സിദ്ധൗഷധ മാണ് ഈ സസ്യം. കൂടാതെ വാതം, വെള്ളപ്പാണ്ട്, മന്ത്, ഗ്രഹണി എന്നീ രോഗങ്ങള്‍ ശമിപ്പി ക്കാന്‍ കൊടുവേലിക്ക് കഴിവുണ്ട്. അഗ്‌നിമാന്ദ്യം, അരുചി, പ്ലീഹാ വൃദ്ധി, ആമവാതം, ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് കൊടുവേലി മറ്റ് ഔഷധങ്ങളുടെ കൂടെച്ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547991644

Related posts