തോട്ടിക്കല്‍- അരിപ്പാമ്പ്ര റോഡിന് ഒടുവില്‍ ശാപമോക്ഷം

KNR-ROADപരിയാരം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം തോട്ടിക്കല്‍- അരിപ്പാമ്പ്ര റോഡ് ടാറിംഗ്് പ്രവൃത്തികള്‍ ആരംഭിച്ചു. ഗതാഗത സൗകര്യമില്ലാതെ പൊറുതിമുട്ടിയ ഒരു നാടിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ സഫലമാകുന്നത്്. 1992 ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.കെ.കെ.ബാവയുടെ സന്ദര്‍ശനത്തോടെയാണ് റോഡ് ടാറിംഗ്  എന്ന ലക്ഷ്യം ഉണ്ടായതെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങി നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച്ചക്കകം പൂര്‍ത്തിയാവും. ആകെയുള്ള അഞ്ചര കിലോ മീറ്ററില്‍ മൂന്ന് കിലോമീറ്റ റിലാണ് ഇപ്പോള്‍ ടാറിംഗ് നടത്തുന്നത്. 2.25 കോടി രൂപ ചെലവഴിച്ച് നടത്തുന്ന റോഡ് നിര്‍മാണത്തില്‍ 4 കള്‍വര്‍ട്ടുകളും വശങ്ങളില്‍ ഡ്രൈനേജുകളും നിര്‍മിക്കുന്നുണ്ടെന്ന് തളിപ്പറമ്പ് പൊതുമരാമത്ത് വിഭാഗം അസി.എന്‍ജിനിയര്‍ പി.ടി.രത്‌നാകരന്‍ പറഞ്ഞു.

Related posts