ദലിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോളജ് അധ്യാപകന്‍ അറസ്റ്റില്‍; ഭീഷണിപ്പെടുത്തിയും കല്യാണം കഴിക്കാമെന്നു വാക്കുനല്‍കിയുമായിരുന്നു പീഡനം

rapeകോഴിക്കോട്: ദളിത് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോളജ് പ്രഫസറെ അറസ്റ്റ് ചെയ്തു. ഫാറൂഖ് കോളജ് മലയാളം വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ ഡോ. അസീസ് തരുവണയാണ് ഇന്നു പുലര്‍ച്ചെ മൂന്നരയോടെ അറസ്റ്റിലായത്. കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഫറോക്ക് പോലീസില്‍ നല്കിയ പരാതിയില്‍ സൗത്ത് അസിസ്റ്റന്റ് കമ്മീഷണറാണ് കേസ് അന്വേഷിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയില്‍നിന്നും മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2015 മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ പീഡനം നടന്നതായാണ് പരാതിയുളളത്. ആദ്യം നിര്‍ബന്ധിച്ചു പീഡനത്തിനിരയാക്കിയശേഷം ഇതുവച്ച് ഭീഷണിപ്പെടുത്തിയും കല്യാണം കഴിക്കാമെന്നു വാക്കുനല്‍കിയും കൂടുതല്‍ തവണ ചൂഷണം ചെയ്തതായാണ് പെണ്‍കുട്ടി നല്കിയ മൊഴി.

അധ്യാപകന്റെ താമസസ്ഥലത്തുവച്ചും മറ്റിടങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്കിയായിരുന്നു ഇത്. പിന്നീട് അധ്യാപകന്‍ വാക്കുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. സംഭവത്തെ തുടര്‍ന്നു കോളജില്‍നിന്നും അധ്യാപകന്‍ നേരത്തെ തന്നെ അവധിയില്‍ പ്രവേശിച്ചിരുന്നു. പരാതി നല്കിയതോടെ ഒളിവില്‍ പോകുകയും ചെയ്തു.

Related posts