ദുരൂഹത മാറുന്നില്ല! സുകന്യ കൊലക്കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതു പോലീസിനു തലവേദനയാകുന്നു

surajതലയോലപ്പറമ്പ്: സുകന്യ കൊലക്കേസ് പ്രതി സൂരജിനെ കൂടുതല്‍ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതു പോലീസിനു തലവേദനയാകുന്നു. കഴിഞ്ഞ 13നു പുലര്‍ച്ചെ രണ്ടിനു പാറമടയ്ക്കു സമീപമുള്ള റബര്‍ തോട്ടത്തിലെത്തിയശേഷം കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചു കഴുത്തില്‍ വരിഞ്ഞു മുറുക്കി സുകന്യയെ കൊലപ്പെടുത്തി.

തുടര്‍ന്നു മൃതദേഹത്തില്‍ മൂന്നു വെട്ടുകല്ലുകള്‍ ചേര്‍ത്തുവച്ചുകെട്ടി പാറമടയിലെ വെള്ളത്തിലേക്കിടുന്ന ശബ്ദം മറ്റാരും കേള്‍ക്കാതിരിക്കാന്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചു തൂക്കിയിറക്കിയെന്നുമാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഇത്രയധികം കാര്യങ്ങള്‍ ഒരാളെക്കൊണ്ടു ചെയ്യാന്‍ സാധ്യമല്ലെന്ന വിശ്വാസത്തിലാണു പോലീസും നാട്ടുകാരും. കൊല നടത്താന്‍ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന അന്വേഷണം നീളുന്നതല്ലാതെ ആരെയും പിടികൂടാന്‍ സാധിക്കാത്തതു സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.

Related posts