ദേവസ്വം ബോര്‍ഡിന്റെ വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി തട്ടിപ്പ്:രണ്ടുപേര്‍ റിമാന്‍ഡില്‍

tvm-arrestdevaswamപോത്തന്‍കോട്  : തിരുവിതാംകൂര്‍, മലബാര്‍ എന്നീ ദേവസ്വം ബോര്‍ഡുകളിലെ വിവിധ ക്ഷേത്രങ്ങളിലും, കോളജുകളിലും ജോലി വാഗ്ദാനം നല്‍കി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ രണ്ട് പേരെ തുമ്പ പോലീസ് പിടികൂടി. റാന്നി ഒഴുവന്‍പാറ കോട്ടയില്‍ തത്തേറവിളാകം സ്വദേശിയും തിരുവനന്തപുരം എം.ജി.കോളേജിന് സമീപം എന്‍എസ്പി.നഗറില്‍ ജയ് സായി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അജി ബി.റാന്നി എന്നുവിളിക്കുന്ന അജികുമാര്‍(38), അരുവിപ്പുറം ഇടവന മൂഴിയില്‍ ഷീജ ഭവനില്‍ പേയാട്ബാബു എന്ന് വിളിക്കുന്ന ബാബു(52)എന്നിവരാണ് പിടിയിലായത്. ഇവരുടെ സംഘത്തിലെ മറ്റ് രണ്ട്‌പേരായ കല്ലയം സ്വദേശിനി ലിന്‍സി(30), റാന്നി സ്വദേശി ശോഭന(36) എന്നിവര്‍ ഒളിവിലാണ്.

ഇവരുടെ കബളിപ്പിനിരയായ തൃപ്പാദപുരം സ്വദേശികളായ  അംബരീഷും സഹോദരന്‍ അരുണ്‍ ഫിറോഷും വഞ്ചിയൂര്‍ കോടതിയിലും  തുമ്പ പോലീസിലും നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഘം പിടിയിലായത്. ദേവസ്വം ബോര്‍ഡുകളില്‍ എല്‍ഡി ക്ലാര്‍ക്ക ്മാരുടെ നിരവധി ഒഴുവുകള്‍ ഉണ്ടെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ജോലി നല്‍കാമെന്നും കബളിപ്പി നിരയായവരെ വിശ്വസിപ്പിച്ചാ യിരുന്നു തട്ടിപ്പ്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗ സ്ഥര്‍ക്ക് രണ്ടര ലക്ഷം ആദ്യം നല്‍കണമെന്നും ഉദ്യോഗ നിയമനം കൈയ്യില്‍ കിട്ടിയാല്‍ ബാക്കി തുകയായ രണ്ടര ലക്ഷം നല്‍കണമെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച്  കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കഴക്കൂട്ടം ശാന്തിനഗര്‍ കരുണ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ അംബരീഷിന്റെ സുഹൃത്തിന്റെ വീട്ടില്‍ വച്ച്  അംബരീഷും സഹോദരന്‍ അരുണ്‍ ഫിറോഷും ചേര്‍ന്ന് ഏഴര ലക്ഷം രൂപ അജികുമാറിന് കൈമാറി.

ഇനിയും ഒഴിവുകള്‍ ഉണ്ടെന്നും സുഹൃത്തുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ജോലി തരപ്പെടുത്താമെന്നും അജികുമാര്‍ പറഞ്ഞ തനുസരിച്ച് അംബരീഷിന്റെ  സുഹൃത്തുക്കളായ  കഴക്കൂട്ടം ഗവ.ഹൈസ്കൂളിന് സമീപം സ്ഥാപനം നടത്തുന്ന അജീഷ്, പോത്തന്‍കോട് സ്വദേശി ഷാജി എന്നിവരില്‍ നിന്നും പണം വാങ്ങിയിരുന്നു.  മാസങ്ങള്‍ കഴിഞ്ഞ് നിയമന ഉത്തരവ് 2015 ജനുവരി യില്‍ അജികുമാര്‍ തന്നെ നേരിട്ടെത്തി നല്‍കി. തുടര്‍ന്ന് ഉത്തരവുമായി മേയ് മാസം 11 ന് ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരത്തെ നന്ദന്‍കോട് ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ദേവസ്വം ബോര്‍ഡ് കോളജുകളിലേക്കുള്ള അധ്യാപക ഇന്റര്‍വ്യൂ നടക്കുകയായിരുന്നു. അവിടെ വച്ച് തട്ടിപ്പ് സംഘത്തില്‍പ്പെട്ട പേയാട് ബാബുവിനെ കാണുകയും ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്റര്‍വ്യൂ നടക്കുന്നതിനാല്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം വന്ന് നിയമനം നേടണമെന്നും പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞു വീണ്ടും ദേവസ്വം ആസ്ഥാനത്ത് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിഞ്ഞത് തുടര്‍ന്ന് ഇവര്‍ വഞ്ചിയൂര്‍ കോടതിയിലും തുമ്പ പോലീസിലും പരാതിപ്പെടുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് സംഘം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നതായി തെളിഞ്ഞു. റാന്നിയിലെ ഒരു സ്വകാര്യ പ്രസില്‍ നിന്നുമാണ് സംഘം ദേവസ്വം ബോര്‍ഡിന്റെ വ്യാജ സീലും ലെറ്റര്‍ പാഡും നിര്‍മിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മീഷണര്‍ അനില്‍കുമാര്‍, കഴക്കൂട്ടം സിഐ ബാബുരാജ്, തുമ്പ എസ്‌ഐ ജയസനല്‍, എസ്‌ഐമാരായ കുമാരന്‍, അജയകുമാര്‍, എഎസ്‌ഐ ഷാജഹാന്‍,എസ്‌സിപിഒ വിജികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ മറ്റ് പ്രതികളായവരെ ഉടന്‍ പിടികൂടുമെന്ന് തുമ്പ പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts