ദേശീയപാത വികസനം: ട്രാഫിക് സര്‍വേ നടത്തി

tcr-surveyചാവക്കാട്: ദേശീയപാത 17ല്‍ ഇടപ്പള്ളി വെങ്ങളം ഭാഗത്തിന്റെ വികസനത്തിന്റെ ഭാഗമായി ചാവക്കാട്ട് ട്രാഫിക് സര്‍വേ നടത്തി.ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടപ്പള്ളി വെങ്ങളം നാലുവരിപ്പാത നിര്‍മാണത്തിനുള്ള വിശദ്ധമായ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുതലയേറ്റെടുത്തത് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫീഡ്ബാക്ക് ഇന്‍ഫ്ര എന്ന സ്ഥാപനമാണ്. ഇവരുടെ ജീവനക്കാരാണ് സര്‍വേയുടെ ഭാഗമായി ചാവക്കാട്ടത്തെിയത്.

കരാര്‍ പ്രകാരം ഇനിയും സമയമുണെ്ടങ്കിലും ഈ മാസം 15നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്‍എച്ച് അധികൃതരുടെ നിര്‍ദ്ദേശം. ഇന്നലെ വൈകുന്നേരം ചാവക്കാട്ടെത്തിയ പത്തംഗ സംഘം ട്രാഫിക് ഐലന്റില്‍ കയറിയാണ് വാഹനങ്ങളുടെ കണക്കെടുത്തത്. ട്രാഫിക് ഐലന്റ് ഭാഗത്ത് കൂടി വിവിധ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗത, ഭാരം, തുടങ്ങിയവയും നിശ്ചിത സമയത്ത് കടന്നുപോകുന്ന എല്ലാ വാഹനങ്ങളുടെയും വിശദമായ കണക്ക് അടയാളപ്പെടുത്തല്‍, ഓരോ ഭാഗത്തുകൂടിയും നിശ്ചിത സമയത്ത് കടന്നു പോകുന്ന കാല്‍നടയാത്രികരുടെ എണ്ണം എന്നിവയാണ് സംഘം രേഖപ്പെടുത്തുന്നത്.

ഇടപ്പള്ളി, കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി, ചാവക്കാട്, പൊന്നാനി, കുറ്റിപ്പുറം, കോട്ടക്കല്‍, രാമനാട്ടുകര, ഫറോക്ക്, കോഴിക്കോട് ഭാഗങ്ങളിലാണ് ഇത്തരം സര്‍വേ നടക്കുന്നത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഇരകളില്‍ നിന്നുള്ള എതിര്‍പ്പ് കണക്കിലെടുത്ത് കമ്പനി അധികാരികള്‍ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള അപേക്ഷ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ആരുടേയും എതിര്‍പ്പില്ലാതെയാണ് ആന്ധ്രയില്‍ നിന്നുള്ള യുവാക്കള്‍ സര്‍വേ പൂര്‍ത്തിയാക്കിയത്.

ദേശീയപാത വികസനത്തിന് അഞ്ചു വര്‍ഷം മുമ്പ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും സ്ഥലമെടുപ്പ് പ്രശ്‌നങ്ങളെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിക്കുകയായിരുന്നു. പിന്നീട് 45 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍മിക്കാന്‍ തീരുമാനമായതോടെയാണ് വീണ്ടും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.കോഴിക്കോട് ജില്ലയിലെ വെങ്ങളം മുതല്‍ കാസര്‍കോട് വരെയുള്ള ദേശീയപാത വികസനത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കല്‍ നേരത്തെ ആരംഭിച്ചിരുന്നു. ന്മ എയ്‌കോം എന്ന കന്നട ഏജന്‍സിക്കാണ് ഇതിന്റെ ചുമതല.

Related posts