നെടുമങ്ങാട്ട് പോരാട്ടത്തിന് വാശിയേറുന്നു

TVM-NDEDUMNAGADUവെഞ്ഞാറമൂട് : നെടുമങ്ങാട് മണ്ഡലത്തില്‍ ഇത്തവണ ഇടതു വലതു എംഎല്‍എ മാരുടെ  അഭിമാന പോരാട്ടം. കരുത്തു കാട്ടാന്‍ ബി ജെ പി യും നെടുമങ്ങാടിന്റെ കരുത്തനായ എം എല്‍ എ യും ഡെപ്യുട്ടി സ്പീക്കറുമായ പാലോട് രവിയാ ണ് യു ഡി എഫ് സ്ഥാനാ ര്‍ഥി. കരുനാഗപ്പള്ളി മണ്ഡല ത്തിലെ സിറ്റിംഗ് എംഎല്‍ എയും മുന്‍ മന്ത്രിയും സിപിഐ യുടെ  നേതാവുമായ സി. ദിവാകര നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന സെക്രട്ട റിയും തദ്ദേശവാസിയുമായ യുവനേതാവ് വി.വി രാജേഷ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ നടപ്പിലാക്കിയ 500 കോടിയുടെ വികസന പ്രവര്‍ത്ത നത്തിന്റെ കരുത്തില്‍ ആണ് പാലോട് രവി വോട്ടഭ്യര്‍ ഥിക്കു ന്നത്.

കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് തന്നെ നെടുമങ്ങാടിന്റെ മുഖച്ഛായ മാറ്റാന്‍ പാലോടിനായി, നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ ഷോപ്പിംഗ് കൊപ്ലക്‌സിനു 15 കോടി,തമ്പുരാന്‍ തമ്പുരാട്ടി പാറ 40 ലക്ഷം ശാന്തിഗിരി ടുറിസ്റ്റ് വിശ്രമ കേന്ദ്രം 1.30 കോടി,  കോയിക്കല്‍ കൊട്ടാരം നവീക രണം 4.50 കോടി പോത്തന്‌കോട് നെടുമങ്ങാട് പോലിസ് ഷോപ്പിംഗ് കോപ്ലക്‌സിനായി 1.30 കോടി എന്നി വികസന പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടിയാണ് പാലോടിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം  പാലോട് രവി എന്ന വ്യക്തിയുടെ ഇടപെടലുകളും വ്യക്തി ബന്ധങ്ങളും ക്ലീന്‍ ഇമേജും മണ്ഡലത്തില്‍ ഏറെ ഗുണം ചെയ്യും.

എന്നാല്‍ എന്ത് വില കൊടുത്തും മണ്ഡലം പിടിക്കും എന്നുള്ള വാശിയിലാണ് സി. ദിവാകരന്‍.എന്‍ഡിഎ സ്ഥാനാര്‍ഥി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍  മണ്ഡല ത്തിലാകെ ബിജെപി 32,800 വോട്ടുകള്‍ നേടിയതിന്റെ ആത്മ വിശ്വാസമാണ് എന്‍ഡിഎയുടെ പ്രചാരണ ത്തിന്റെ ശക്തി . നെടുമ ങ്ങാട് തന്റെ സ്വന്തം സ്ഥലമാ ണെന്നത് ഗുണക രമാവു മെന്ന് വി.വി രാജേഷ് വിശ്വസിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെ ടുപ്പില്‍ നാലിടത്ത് ബിജെപി നഗരസഭാ സീറ്റുകള്‍ നേടി. എട്ട് ഇടങ്ങളില്‍ രണ്ടാം കക്ഷിയായി. പോത്തന്‍കോട് പഞ്ചായത്തില്‍  ഏഴ് അംഗങ്ങളെ കിട്ടി. 25,000 പുതിയ വോട്ടര്‍മാരുണ്ട്. സഖ്യ കക്ഷിയായ ബിഡിജെഎസിന് നെടുമങ്ങാട്ട് 11,000 അംഗങ്ങ ളുണ്ടെന്നത് ഇപ്പോഴത്തെ മത്സര സാഹചര്യത്തില്‍ നിര്‍ണാ യകമാണ്.

Related posts