പതിനാലാം നിയമസഭയുടെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു; വി.പി സജീന്ദ്രന്‍ യുഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി; സഭയില്‍ എത്തിയത് 44 പുതുമുഖങ്ങള്‍

MIYAMASABHAതിരുവനന്തപുരം: പതിനാലാം നിയമസഭയുടെ  പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പ്രോം ടൈം സ്പീക്കര്‍ എസ് ശര്‍മ്മയുടെ മുമ്പാകെയാണ് അംഗങ്ങള്‍ സത്യ പ്രതിജ്ഞ ചെയ്തത്. അദ്യമായി സത്യ പ്രതിജ്ഞ ചെയ്തത്  അബ്ദുള്‍ ഹമീദ് മാസ്റ്ററാണ്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി അംഗങ്ങളെ ക്ഷണിച്ചത്.

മഞ്ചേശ്വരം എം.എല്‍. പി.വി അബ്ദുള്‍ റസാഖ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരില്‍ എ.കെ ബാലനാണ് ആദ്യം സത്യ പ്രതിജ്ഞ ചെയ്തത്. 44 പുതുമുഖങ്ങളാണ് ഈ സഭയില്‍ എത്തിയത്.  13 നിയമസഭയില്‍ അംഗങ്ങളായിരുന്ന 83 പേര്‍ ഇത്തവണയും സഭയിലുണ്ട്. സഭയില്‍ എച്ച് വനിതകള്‍ ഉണ്ട്. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍   ഏറ്റവും പ്രായം കുറഞ്ഞ അംഗവും മലമ്പുഴ എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ ഏറ്റവും പ്രായം കൂടിയ അംഗവുമാണ്.

മുന്‍ സഭകളില്‍ അംഗങ്ങളായിരുന്ന 13 പേരും ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടുണ്ട്.  മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ഈ സഭയില്‍ അംഗങ്ങളായിട്ടുണ്ട്. ബി.ജെ.പിയുടെ പ്രതിനിധി ആദ്യമായി സഭയിലെത്തിയ പ്രത്യേകയുമുണ്ട്. ബി.ജെ.പി എംഎല്‍എ ഒ രാജഗോപാലിനും വി.എസിനും ഉമ്മന്‍ചാണ്ടിയ്ക്കും  മുന്‍ നിരയിലാണ് ഇരിപ്പിടം. പിസി ജോര്‍ജ്ജിന് പ്രതിപക്ഷ നിരയില്‍ ഏറ്റവും പിന്നിലാണ് സീറ്റ്.

വി.പി സജീന്ദ്രന്‍ യുഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം: കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ യുഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയാകും. പൊന്നാനി എം.എല്‍.എ പി ശ്രീരാമ കൃഷണനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്നു സമര്‍പ്പിക്കും

Related posts