പത്തനാപുരം ചിതല്‍വെട്ടിയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു

klm-waterപത്തനാപുരം : കണ്‍മുന്നില്‍ രണ്ട് ജലവിതരണപദ്ധതികള്‍ ഉണ്ടെങ്കിലും കുടിയ്ക്കാന്‍ ഒരു തുള്ളി ജലമില്ലാതെ ബുദ്ധിമുട്ടുകയാണ് ചിതല്‍വെട്ടി വാര്‍ഡിലെ നൂറോളം കുടുംബങ്ങള്‍ .ചിതല്‍വെട്ടി മുള്ളൂര്‍നിരപ്പ്, കൊല്ലുപാറ പ്രദേശങ്ങളിലെ താമസക്കാരാണ് കഴിഞ്ഞ രണ്ട്മാസത്തിലധികമായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. ആറ് മാസം മുന്‍പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് മേഖലയില്‍ രണ്ട് കുഴല്‍കിണറുകള്‍സ്ഥാപിച്ചിരുന്നു.12.5 ലക്ഷം രൂപയായിരുന്നു പദ്ധതി വിഹിതം.

കുഴല്‍ കിണര്‍ നിര്‍മ്മിക്കുകയുംഅനുബന്ധമായി പമ്പ് ഹൗസുകള്‍ സ്ഥാപിച്ച് ജലം സമീപത്തെ ടാങ്കുകളില്‍ എത്തിക്കുകയുംചെയ്യും. അവിടെ നിന്നും പൊതുടാപ്പുകള്‍ വഴി വിതരണംസാധ്യമാക്കുന്നതായിരുന്നു പദ്ധതി.മുള്ളൂര്‍ നിരപ്പില്‍ മുപ്പത് കുടുംബങ്ങളും കൊല്ലുപാറയില്‍ എഴുപത് കുടുംബങ്ങളുമായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ മുള്ളൂര്‍ നിരപ്പില്‍ ജലവിതരണം ആരംഭിച്ചു.

എന്നാല്‍ ആറ് മാസക്കാലമേ പദ്ധതിക്ക് ആയുസുണ്ടായിരുന്നുള്ളൂ.ഇടയ്ക്ക്‌രണ്ട്തവണപണിമുടക്കിയ പദ്ധതി നാട്ടുകാര്‍ തന്നെ മുന്‍കൈ എടുത്ത് അറ്റകുറ്റപണികള്‍നടത്തി.നിലവില്‍ കഴിഞ്ഞ രണ്ട് മാസം കൊണ്ട് ജലവിതരണം പൂര്‍ണമായുംനിലച്ചിരിക്കുകയാണ്.

എന്നാല്‍ കൊല്ലുപാറയിലെ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. പൊതുടാപ്പുകള്‍ സ്ഥാപിക്കുന്നപ്രവര്‍ത്തനങ്ങളാണ് ബാക്കിയായിരിക്കുന്നത്.കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍ പ്രദേശവാസികളുടെപ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് തവണമാത്രമാണ് ഇവിടെ ശുദ്ധജലം എത്തിക്കാന്‍ പഞ്ചായത്ത് തയാറായത്.

Related posts