പരിശോധനയില്ല; സര്‍ട്ടിഫിക്കറ്റുണ്ട്… രോഗബാധിത ഇറച്ചികള്‍ തീന്‍മേശയിലേക്ക്

klm-meetചാലക്കുടി: മാര്‍ക്കറ്റിലും മറ്റ് മാംസ വില്പന കേന്ദ്രങ്ങളിലും കശാപ്പുചെയ്യുന്ന അറവ് മാടുകളെ മൃഗഡോക്ടര്‍ പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അറവുമാടുകളെ മൃഗാശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടര്‍ പരിശോധിച്ച് രോഗമുള്ളവയല്ലയെന്ന് സര്‍ട്ടിഫൈ ചെയ്തശേഷമേ കശാപ്പ് ചെയ്യാന്‍ പാടുള്ളൂവെന്നാണ് നിയമം. ഇതനുസരിച്ച് അറവുമാടുകെ

എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി അറവുമാടുകളെ മൃഗാശുപത്രിയില്‍ കൊണ്ടുപോകുന്നില്ല. പകരം കശാപ്പ് ചെയ്യുന്ന മൃഗങ്ങള്‍ രോഗം ബാധിച്ചവയല്ലെന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മൃഗാശുപത്രിയില്‍നിന്നും ഇറച്ചിവില്പനക്കാര്‍ നേരിട്ടുപോയി വാങ്ങി കൊണ്ടുവരികയാണ് ചെയ്യുന്നത്. അറവുമാടുകളെ മൃഗാശുപത്രിവരെ കെട്ടിവലിച്ച് കൊണ്ടുപോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണ്  ഇറച്ചിവില്‍പ്പനക്കാര്‍ മൃഗഡോക്ടര്‍മാരുടെ ഒത്താശയോടെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത്.

ദിവസം 10ഓളം കന്നുകാലികളെയാണ് മാര്‍ക്കറ്റില്‍ മൃഗഡോക്ടറുടെ  പരിശോധനയില്ലാതെ കശാപ്പ് നടത്തുന്നത്. മൃഗഡോക്ടറുടെ പരിശോധന ഇല്ലാത്തതിനാല്‍ രോഗം ബാധിച്ചവയേയും കൊന്ന് ഇറച്ചി വില്പന നടത്തുന്നതായി പരാതിയുണ്ട്. മൃഗാശുപത്രിയിലേക്ക് മൃഗങ്ങളെ വാഹനത്തിലാണ് എത്തിച്ചിരുന്നത്. എന്നാല്‍ നേരത്തെ അറവ് മാടുകളെ വാഹനത്തില്‍നിന്നും ഇറക്കുകപോലും ചെയ്തിരുന്നില്ല. വാഹനത്തില്‍നിന്നും മൃഗാശുപത്രി കോമ്പൗണ്ടിലേക്ക് അറിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഇല്ലായെന്നാണ് ഇതിനു കാരണമായി പറയുന്നത്. മാര്‍ക്കറ്റിലും മറ്റു മാസം വില്പന കേന്ദ്രങ്ങളിലും വില്‍ക്കുന്ന മാംസം രോഗം ബാധിച്ച മൃഗങ്ങളുടേതല്ലെന്ന ഉറപ്പ് വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts