പള്ളിത്തോട് ആശുപത്രിയില്‍ കിടത്തിചികിത്സാ സൗകര്യമൊരുങ്ങുന്നു

alp-hospitalതുറവൂര്‍: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പള്ളിത്തോട് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമൊരുങ്ങുന്നു. ഇരു നിലകളിലായി 34 കിടക്കകളോടു കൂടിയതാണ് പുതിയ കെട്ടിടം.  ഇതോടൊപ്പം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള പരിശോധനാമുറിയും റാക്കും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. 1.68 കോടി രൂപ ചെലവഴിച്ച് കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റെ പദ്ധതി പ്രകാരമാണ് കെട്ടിടം നിര്‍മിക്കുന്നത്.

കരുനാഗപ്പള്ളിയിലെ നിര്‍മാണക്കമ്പനിക്കാണ് ചുമതല. റൂറല്‍ ഏരിയ ഡവലപ്‌മെന്റ് ഫണ്ട് ട്രാജോ-19 ഉപയോഗിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്്. 471 ചതുരശ്ര അടി വിസ്തീര്‍ണമുളള ഇരുനില കെട്ടിടമാണിത്. പുതിയ ഐപി ബ്ലോക്ക് നിര്‍മിക്കുന്നതോടെ അഴീക്കല്‍ മുതല്‍ ചെല്ലാനംവരെയുള്ള തീരദേശത്തെ ജനങ്ങള്‍ക്കേറെ പ്രയോജനകരമായിരിക്കും. നിലവില്‍ തുറവൂര്‍, ചേര്‍ത്തല ആശുപത്രികളെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. വര്‍ഷങ്ങളായി തീരദേശജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Related posts