പാചകവാതകം വീട്ടിലെത്തിക്കുന്നതിന് ഏജന്‍സി അമിതമായി പണം വാങ്ങുന്നുവെന്ന് പരാതി

ekm-cylenderഎടത്വ: പാചകവാതകം വീട്ടിലെത്തിക്കുന്നതിന് ഗ്യാസ് ഏജന്‍സി അമിതമായി ഗുണഭോക്താക്കളുടെ കൈയില്‍ നിന്നും പണം വാങ്ങുന്നതായി പരാതി. മരിയാപുരം കാരുണ്യാ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ 100 പേര്‍ ഒപ്പിട്ട പരാതി കളക്ടര്‍ക്കു നല്‍കി. എടത്വായിലെ വിതരണ ഏജന്‍സിക്ക് എതിരെയാണു പരാതി നല്‍കിയിരിക്കുന്നത്.

ഏജന്‍സിക്കു നാലു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ ഗുണഭോക്താക്കളോടു ബില്ലിലെ തുകയ്ക്കു പുറമെ അഡീഷണലായി 24 രൂപയാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് എന്നുപറഞ്ഞ് സീലു ചെയ്തു വാങ്ങുന്നത്.  ഇതുസംബന്ധിച്ച് തിരുവനന്തപുരം ടോള്‍ഫ്രീ നമ്പരില്‍ പരാതി നല്‍കിയപ്പോള്‍ രസീതില്‍ സിഎല്‍സി എന്ന സ്ഥലത്ത് തുക പ്രിന്റ് ചെയ്താണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇതുകൂടാതെ 20 രൂപ മുതല്‍ 50 വരെ അധികമായി വാങ്ങുന്നതായും പരാതിയില്‍ പറയുന്നു.

ഇതിനെ ചോദ്യം ചെയ്യുകയും ചാര്‍ജ് കൊടുക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ആളില്ലെന്ന റിപ്പോര്‍ട്ട് എഴുതി ബുക്കിംഗ് കാന്‍സല്‍ ചെയ്ത് സീലണ്ടര്‍ നിഷേധിക്കുന്നതായും പരാതിയില്‍ പറയുന്നു. കാരുണ്യാ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് കോയില്‍മുക്ക് പീടികപറമ്പില്‍ തോമസ് ചെറിയാന്റെ നേതൃത്വത്തിലാണ് പരാതി കളക്ടര്‍ക്കു നല്‍കിയത്.

Related posts