പിടിച്ചുപറി കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

tvm-arrestകഴക്കൂട്ടം:   പുന്നാട്ട് ക്ഷേത്രത്തിന് സമീപം മോഷണ ശ്രമത്തിനിടെ നിരവധി പിടിച്ചുപറി കേസിലെ മൂന്നു പ്രതികള്‍ പോലീസ് പിടിയില്‍.  ചെമ്പഴന്തി നിര്‍മലാ ജംഗ്ഷനില്‍  ശാലോം ഭവനില്‍  വാട്‌സണ്‍ എന്നു വിളിക്കുന്ന സിബിന്‍ (18),  ചെമ്പഴന്തി കട്ടച്ചല്‍ കെആര്‍എ (എ) 22  സുമാ നിലയത്തില്‍  അമല്‍ (18). കഴക്കുട്ടം    മാര്‍ക്കറ്റിന് സമീപം  ഷണ്‍മുഖ  നിവാസില്‍   മോഹനന്റെ മകന്‍ ഫ്‌ളെക്‌സ് എന്നു വിളിക്കുന്ന വിശാഖ് (18)എന്നിവരാണ് പിടിയിലായത്.

കഴക്കൂട്ടം എല്‍എന്‍സി പി  ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആന്ധ്രാ പ്രദേശ്  സ്വദേശിനിയായ രാജസ്യയുടെ കഴുത്തില്‍ കിടന്ന മൂന്നു  പവന്റെ മാല  പിടിച്ചു പറിച്ച കേസിലും  വേങ്ങോട്  സ്വദേശിനി ദേവകിയുടെ കഴുത്തില്‍ കിടന്ന രണ്ടു  പവന്റെ സ്വര്‍ണമാല ബൈക്കില്‍ വന്ന് പൊട്ടിച്ചെടുത്ത് കൊണ്ടുപോയതും,  ബാലരാമപുരം ആര്‍സി തെരുവില്‍ റെജീന രാജി എന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത കേസിലും ചേങ്കോട്ടുകോണം  തുണ്ടത്തില്‍ സ്കൂളില്‍ നിന്നും കംപ്യൂട്ടര്‍ മോഷണം നടത്തിയതും, കഞ്ചാവ് കടത്തിയതുള്‍പ്പെടെ  ബാലരാമപുരം, മംഗലാപുരം അരുവിക്കര പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ്.

കഴക്കൂട്ടം സൈബര്‍ സിറ്റി പോലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ പ്രമോദ്കുമാര്‍ തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്ക് കഴക്കൂട്ടം സര്‍ക്കിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.അജയ് കുമാര്‍, കഴക്കൂട്ടം  എസ് ഐ ദീപിന്‍ ,സി പിഓമാരായ സുലൈമാന്‍, സജിരാജ്, പ്രസാദ്, ഷാഡോ പോലീസുകാരായ അരുണ്‍, യശോധരന്‍, സാബു, സജി ശ്രീകാന്ത്, പ്രദീപ്, വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Related posts