കൊച്ചി: ആഘോഷങ്ങള്‍ക്കു വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. വെടിക്കെട്ട് അപകടവുമായി നേരിട്ടു ബന്ധമില്ലാത്ത രണ്ടു പേരുടേതൊഴികെ 40 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പുറ്റിംഗല്‍ ദുരന്തവുമായി ബന്ധപ്പെട്ടു പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ പ്രതികളായ ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെ 42 പേരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റീസ് പി. ഉബൈദാണു ജാമ്യാപേക്ഷ പരിഗണിച്ചത്.
കേരളത്തില്‍ ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയ്ക്കു വന്‍ പ്രധാന്യം നല്‍കുന്ന തരത്തിലുള്ള സംസ്കാരം രൂപപ്പെടുകയാണെന്നു കോടതി വിലയിരുത്തി. ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഇത്തരം രീതികള്‍ നിരോധിക്കുന്നതിനു മതിയായ നിയമങ്ങള്‍ നിലവിലുണ്ട്. സ്‌ഫോടക വസ്തു നിയമം, അനുബന്ധ ചട്ടങ്ങള്‍, സ്‌ഫോടക വസ് തു ഉപയോഗിച്ചുള്ള കുറ്റകൃത്യം തടയുന്നതിനുള്ള നിയമം, ഉപയോ ഗം നിര്‍മാണം എന്നിവ സംബന്ധി ച്ച നിയമങ്ങളും നിലനില്‍ക്കുന്നു ണ്ട്. സംസ്ഥാനത്ത് ഇത്തരം നടപടി നിയന്ത്രിക്കാനുള്ള സംവിധാനവും ഉണ്ട്.
എന്നാല്‍, സര്‍ക്കാര്‍ സംവി ധാനവും ഉദ്യോഗസ്ഥരും പ്രതിബ ദ്ധതയും ധൈര്യവും ഇല്ലാത്തവരായി തീര്‍ന്നിരിക്കുകയാണ്. പുറ്റിംഗല്‍ നടന്ന ദുരന്തത്തില്‍ പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയ സ്വാധീനത്തില്‍നിന്നു ബാഹ്യസമര്‍ദത്തില്‍നി ന്നു ഉദ്യോഗസ്ഥര്‍ വിമുക്തമാകണം. സംസ്ഥാനത്തെ ഉദ്യോഗസ്ഥ വൃന്ദത്തെ ശുദ്ധീകരിക്കേണ്ടതുണ്ടെ ന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ്, റവന്യൂ, മറ്റുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിയമം നടപ്പാക്കുന്നതിനായി നിവര്‍ന്നു നിന്നിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാനാകുമെ ന്നും കോടതി വിലയിരുത്തി.
രണ്ടു കരാറുകാര്‍ക്ക് കൂടി 30 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമ്പോള്‍ തന്നെ സ്‌ഫോടക വസ്തുക്കള്‍ മൂലമുണ്ടായേക്കാവുന്ന മരണവും പരിക്കും അപകട സാധ്യതയും കണക്കിലെടുക്കേണ്ടിയിരുന്നുവെന്നു കോടതി പറഞ്ഞു. ഇത്തരം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും അപകട സാധ്യത ആര്‍ക്കും മുന്‍കൂട്ടി കാണാം. ഇത്തരം സാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം ഉപയോഗിച്ചു കൂട്ടക്കുരുതി നടത്തിയ ശേഷം അപകടം മൂലമുണ്ടായതാണെന്നു വാദം അംഗീകരിക്കാനാവില്ല.
ഇത്രയും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ഉണ്ടായേക്കാവുന്ന അപകടവും അതിന്റെ പ്രത്യാഘാതവും കേസിലെ പ്രതികള്‍ക്ക് അറിയാം. ഇക്കാരണത്താല്‍ തന്നെ കേസിലെ പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് അനുസരിച്ച് കേസ് എടുത്തത് ഒഴിവാക്കണമെന്നു പറയാനാവില്ല.
എന്നാല്‍, പ്രതികള്‍ക്കെതിരേ കൊലപാതക കുറ്റത്തിനുള്ള 302-ാം വകുപ്പ് ചേര്‍ക്കണമോയെന്നതു സംബന്ധിച്ച് കോടതി അഭിപ്രായം പറയുന്നില്ല. മേയ് 20നും കേസിലെ പ്രത്യേക അന്വേഷണ സംഘം നല്‍ കിയ റിപ്പോര്‍ട്ടില്‍ പറയുന്നതു കേ സുമായി ബന്ധപ്പെട്ട പലരെയും ചോദ്യം ചെയ്യാനുണ്ടെന്നും തെളിവു ശേഖരാക്കാനുണ്ടെന്നുമാണ്. പൊ ട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചു വന്‍ ദുരന്തമുണ്ടായ സാഹചര്യത്തി ല്‍ കേസിലെ 28-ാം പ്രതി ജിബു, 29-ാം പ്രതി സലിം എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ജാമ്യം അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
കേസിലെ അന്വേഷണം ശരിയായ ദിശയില്‍ തുടരണമെന്നും അന്വേഷണത്തിന്റെ മുഖ്യഭാഗം കഴിയുന്നതു വരെ പ്രതികളെ പുറത്തുവിടുന്നതു ചിന്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ 28-ാം പ്രതി ജിബു, 29-ാം പ്രതി സലിം എന്നിവര്‍ രണ്ടു മാസം മുമ്പു സ്‌ഫോടക വസ്തുക്കള്‍ നല്‍കിയെന്ന കേസില്‍ മാത്രമാണു പ്രതികളെന്നും ഇക്കാരണത്താല്‍ 25,000 രൂപയും രണ്ടാള്‍ ജാമ്യവും വ്യവസ്ഥ ചെയ്ത് ഇവര്‍ക്കു ജാമ്യം അനുവദിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു.