പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് അനുവദിച്ച ആംബുലന്‍സ് ബോട്ട് അത്യാസന്നനിലയില്‍

alp-boat-ambulanceപൂച്ചാക്കല്‍:  പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിക്കുന്നതിനായി അനുവദിച്ച ആംബുലന്‍സ് ബോട്ട് അത്യാസന്ന നിലയില്‍. പെരുമ്പളം ദ്വീപില്‍ നിന്ന് രോഗികളെ രാത്രി സമയങ്ങളില്‍ ആശുപത്രിയിലെത്തിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരോഗ്യ വകുപ്പ് അനുവദിച്ച ചെറിയ ബോട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊന്തക്കാട്ടില്‍ കിടക്കുന്നത്.

കുറച്ചുനാള്‍ ഈ ബോട്ട് ക്ഷേത്രം പറമ്പ് ജെട്ടിക്ക് സമീപം കെട്ടിയിരുന്നു. പിന്നിട് പഞ്ചായത്ത് ഇറപ്പുഴ ഭാഗത്ത് തയാറാക്കിയ ഷെല്‍ട്ടറിലേക്ക് മാറ്റി. ഷെല്‍ട്ടറില്‍ നിന്നും കെട്ടഴിഞ്ഞ് ബോട്ട് കായലിലാകെ ഒഴുകി നടന്നിരുന്നു. ഇപ്പോള്‍ മുക്കം ഭാഗത്ത് ചുറ്റും കാണാന്‍ സാധിക്കാത്ത വിധം കാടുകയറിയ പൊന്തക്കാട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് ബോട്ട്.  ആംബുലന്‍സ് ബോട്ട് അനുവദിച്ചെങ്കിലും ഡ്രൈവറെ നിയമിക്കാതിരു ന്നതിനാല്‍ കാര്യമായ രീതിയില്‍  ബോട്ട് ഉപയോഗിച്ചിട്ടില്ല എന്നതാണ്  വസ്തുത.

രാത്രികാലങ്ങളില്‍ അത്യാസന്ന നിലയിലായ രോഗികളെ എറണാകുളം, ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളിലെ ആശുപത്രിയില്‍ കൊണ്ടു പോകാനായി മറുകരയില്‍ എത്തിക്കണമെങ്കില്‍ വളളം തന്നെയാണ് ഇപ്പോഴും പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ആശ്രയം. പെരുമ്പളം ദ്വീപിലേ ക്കായി  പുതിയതായി രണ്ട് റെസ്ക്യൂ ബോട്ടുകള്‍ അനുവദിച്ചതായി ജലഗതാ ഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുകള്‍ക്കും ആംബുലന്‍സ് ബോട്ടിന്റെ ഗതിയാകുമോയെന്ന ആശങ്കയിലാണ് ദ്വീപ് നിവാസികള്‍.

Related posts