പേവിഷനിയന്ത്രണത്തിനുള്ള സമഗ്രപദ്ധതിക്ക് പുതുവര്‍ഷപ്പിറവിയില്‍ തുടക്കമാകും :ജഗദമ്മ ടീച്ചര്‍

KLM-TEACJERകൊല്ലം തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കുവാനും പേവിഷബാധ നിയന്ത്രിക്കുവാനുമുള്ള സമഗ്രപദ്ധതിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് രൂപം നല്കിയതായി ജഗദമ്മ ടീച്ചര്‍ പറഞ്ഞു. ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണവകുപ്പ് പബ്ലിക് ലൈബ്രറിയില്‍ നടത്തിയ സെമിനാറില്‍ പ്രസംഗിക്കുക യായിരുന്നു അവര്‍. ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുടെ പദ്ധതിയാണ് തെരുവുനായ്ക്കളുടെ ജനനനിയന്ത്രണ ശസ്ത്രക്രിയക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മായി ജില്ലാപഞ്ചായത്ത്‌രൂപപ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ജില്ലയിലെ നാലുബ്ലോക്കുകളില്‍ തെരുവുനായ്ക്കള്‍ക്കായി അഭയകേന്ദ്രമുണ്ടാക്കും. ശസ്ത്രക്രിയ വിദഗ്ധരുടെ പ്രത്യേകടീംരൂപീകരിച്ചുകഴിഞ്ഞു. വീടുകളില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിലൈസന്‍സ്‌നിര്‍ബന്ധമാക്കും. മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ തെരുവുനായ് നിയന്ത്രണത്തി നായിരൂപപ്പെടുത്തിയ പദ്ധതികള്‍ ഇതുമായി സംയോജിപ്പിക്കും. പദ്ധതിയുടെ വിലയിരുത്തലിനായി ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എം അനില്‍കുമാര്‍അധ്യക്ഷനായിരുന്നു. ശാസ്താം കോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ ടീച്ചര്‍, പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശശികല, പി ആര്‍ ഒ ഡോ ഡി ഷൈന്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ഡി അനില്‍കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പ്രകാശ്  എന്നിവര്‍ സംസാരിച്ചു. ഡോ ബി അരവിന്ദ്, എ സോമന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു.

Related posts