പൊട്ടിക്കരഞ്ഞ് ഒരു ഗ്രാമം! സലാലയില്‍ കൊല്ലപ്പെട്ട ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; മരണത്തില്‍ ദുരൂഹത തുടരുന്നു…

Chikkuഅങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മരണത്തില്‍   ദുരൂഹത  തു ട രുന്നു.  കഴിഞ്ഞ 20 നാണ് കറുകുറ്റി തെക്കേല്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു (27) നെ താമസസ്ഥലത്ത് കൊല്ലപ്പെട്ട  നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് വിവരം.  ഇന്നു രാവിലെ 6.30 ഓടെ ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത് .

നെടുമ്പാശേരി വിമാനത്താവളത്തിലും വസതിയിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദരാജ്ഞലി അര്‍പ്പിക്കാനെത്തി. ഭര്‍ത്താവ് ലിന്‍സന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് കിട്ടിയ വിവരമെന്നു മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ നടപടി  ക്രമങ്ങളുടെ  ഭാ ഗ മാ യി ട്ടാണ് ലിന്‍സനെ വിട്ടയക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ലിന്‍സന്റെ അനുജന്‍ ലിജുവും ആശുപത്രി  ജനറല്‍ മാനേജര്‍ ഡോ. ജസ്റ്റിന്‍.സി.അഗസ്റ്റിനും മൃതദേഹത്തെ  അനുഗമിച്ച് എത്തിയിട്ടുണ്ട്. അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മൃതദേഹം സംസ്കാരത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു കൊണ്ടു പോയി. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളിയില്‍ നടക്കും.

അതേ സമ യം, സം ഭവത്തിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്. ലിന്‍സന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ പുറത്തു നിന്നു  പൂട്ടിയിരുന്നതായും ബെഡ്‌റൂമിന്റെ ജനാലകള്‍ തുറന്ന നിലയിലുമായിരുന്നുവെന്നും ബെഡ്‌റൂമില്‍ പുതപ്പിട്ട്  മൂടിയ നിലയിലായിരുന്നു ചിക്കു കിടന്നിരുന്നതെന്നും  തുട ര്‍ ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ നി ന്നും സഹപ്രവര്‍ത്തകരെത്തിയാണ് ആ ശുപത്രിയിലെത്തിച്ചതെന്നും ലിന്‍സന്റെ അനുജന്‍ ലിജു പറഞ്ഞു.

ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ച ചിക്കുവിന്റെ ഇരുചെവികളും അറുത്തുമാറ്റിയ നിലയിലായിരുന്നു. പന്ത്രണ്ടോളം പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുള്ളതായും അനുജന്‍ ലിജു പറഞ്ഞു. ലിന്‍സന്‍  അടക്കം ഒന്‍പതോളം പേരെയാണ് ക സ്റ്റഡിയിലെടുത്തിട്ടുള്ളത്.   കേസിനെ ക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിടുന്നില്ലെന്നും ലിജു പറഞ്ഞു. ഫഌറ്റിന്റെ ഒരുതാക്കോല്‍ കൈവശമുള്ള കെയര്‍ടേക്കറായ പാക്കിസ്ഥാന്‍കാരനും ക  സ്റ്റഡിയിലുണ്ട്. ആശുപത്രിയിലെ സി.സി.ടിവി  ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിട്ടുള്ളതായും ലിന്‍സനെ  ബുധനാഴ്ചയോടെ വിട്ടയ ക്കുമെന്ന് പ്രതീ ക്ഷിക്കുന്നതായും ആശുപത്രി പി.ആര്‍.ഒ ജയ്‌സന്‍ പറഞ്ഞു.

Related posts