പോത്തന്‍കോട്ട് മാല മോഷ്ടാക്കള്‍ വിലസുന്നു; നടപടിയെടുക്കാതെ പോലീസും

tvm-bikemalapariമുകുന്ദന്‍ ചൈതന്യ
പോത്തന്‍കോട്: പോത്തന്‍കോട്ടും പരിസര പ്രദേശങ്ങളിലും ബൈക്കിലെത്തിയ സംഘങ്ങള്‍ മാല പൊട്ടിച്ചു കടക്കുന്നത് തുടര്‍ക്കഥയായിട്ടും നടപടിയെടുക്കാതെ പോത്തന്‍കോട് പോലീസ്. രണ്ട് മാസത്തിനിടെ നാലോളം സമാനരീതിയിലുള്ള മാല പൊട്ടിക്കല്‍ നടന്നിട്ടും ഇന്ന് വരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.ഇന്നലെ രാവിലെ ശാന്തിഗിരി പമ്പിനു സമീപം ബൈക്കിലെത്തിയ യുവാവ് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയുടെ ആറു പവന്റെ സ്വര്‍ണ മാല പൊട്ടിച്ചു കടന്നു. പിരപ്പന്‍കോട് ആര്‍ .എ ഹൗസില്‍ അഭിരയുടെ മാലയാണ് കള്ളന്‍ കവര്‍ന്നത്.വെഞ്ഞാറമൂട് ഭാഗത്ത് നിന്നും കഴകൂട്ടത്തേയ്ക്ക് അമ്മയുമായി പോകവേ ശാന്തിഗിരി പമ്പിന് സമീപം കറുത്ത പള്‍സര്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് യുവതിയുടെ സ്കൂട്ടര്‍ പിന്തുടര്‍ന്ന്എത്തി മാല പൊട്ടിയ്ക്കുകയായിരുന്നു.

ഈ സംഭവത്തിനു ഒരാഴ്ചയ്ക്ക് മുന്‍പാണ് കാട്ടായിക്കോണത്ത് പട്ടാ പ്പകല്‍ ചന്തയിലെ പച്ചക്കറി കച്ചവടം കഴിഞ്ഞ് വീട്ടി ലേക്കു മടങ്ങിയ കാട്ടായിക്കോണം വേങ്ങലില്‍ വീട്ടില്‍ ഓമന (70) യുടെ  രണ്ടു പവന്റെ മാല  ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിചെടുത്തത്.    അതെ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊഞ്ചിറ പോസ്റ്റ് ഓഫിസിനു സമീപം ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയായ കൊഞ്ചിറ ദര്‍ശനയില്‍ സരസ്വ തി അമ്മയുടെ മാല പൊട്ടിച്ചു കടന്നിരുന്നു. അതിനു ഒരു മാസം മുമ്പ് മംഗലപുരത്ത് മകളെ കൊണ്ടാക്കി ബൈക്കില്‍ മടങ്ങിയ യുവതിയുടെ മാല ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു മംഗലപുരം തോപ്പില്‍ വീട്ടില്‍ സുജിതയ്ക്ക് പരിക്കേറ്റി രുന്നു.

അതിനു ശേഷവും സമാന രീതിയില്‍ മംഗലപുരം ശാസ്ത വട്ടം സ്വദേശിനിയായ യുവതിയുടെ അഞ്ചു പവന്‍ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചുകൊണ്ട് പോയിരുന്നു.  ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും നിരവധി കവര്‍ച്ച ശ്രമങ്ങളില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലിസ് കള്ളന്മാരെ പിടിക്കാന്‍ വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related posts