പോലീസ് നിരീക്ഷണത്തില്‍ മാവോയിസ്റ്റ് ജാഥ

KNR-MAVOISTതളിപ്പറമ്പ്: ഒളിവിലുള്ള പോരാട്ടം അവസാനിപ്പിച്ചു രാഷ്ട്രീയ മുഖ്യധാരയിലേക്കു നീങ്ങുന്നുവെന്ന സന്ദേശം പകര്‍ന്നു മാവോയിസ്റ്റ് നേതൃത്വത്തില്‍ രാഷ്ടീയ സൈനിക അടിച്ചമര്‍ത്തലിനെതിരായ ജനകീയപ്രതിരോധം വാഹന ജാഥ പ്രയാണം തുടരുന്നു. മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുക, ആദിവാസി കോളനികളില്‍ നിന്നു തണ്ടര്‍ബോള്‍ട്ട് സേനാ വിഭാഗത്തെ പിന്‍വലിക്കുക, യുഎപിഎ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജാഥ. തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി, ജയ്‌സണ്‍ സി.കൂപ്പര്‍ തുടങ്ങിയവര്‍ ജാഥയില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ രാവിലെ ജാഥയ്ക്കു തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കി. കഴിഞ്ഞ 23 നാണ് കാഞ്ഞങ്ങാട്ടുനിന്നും ജാഥ ആരംഭിച്ചത്. 24 ന് ചെറുപുഴ, പെരിങ്ങോം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ജാഥയ്ക്കു സ്വീകരണം നല്കി. ഇന്നലെ പിലാത്തറ, തളിപ്പറമ്പ്, ശ്രീകണ്ഠപുരമ, ഇരിട്ടിയിലും എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സി.എ.അജിതന്‍, ഷിജില്‍ കോഴിക്കോട്, എ.ബി.പ്രശാന്ത് എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ജാഥ കര്‍ശന പോലീസ് നിരീക്ഷണത്തിലാണ് കടന്നുപോകുന്നത്. പരിപാടികള്‍ മുഴുവനായും വീഡിയോ കാമറില്‍ പകര്‍ത്തുന്നുണ്ട്.

Related posts