പ്രേം പൂജാരി! പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരിയെയും ഒത്താശ ചെയ്ത യുവതിയേയും റിമാന്‍ഡ് ചെയ്തു; പൂജാരിയുടെ വിവാഹമായിരുന്നു അടുത്തയാഴ്ച; കഥ ഇങ്ങനെ…

Rapeeeആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെയും ഇതിനു ഒത്താശ ചെയ്തു കൊടുത്ത യുവതിയേയും റിമാന്‍ഡ് ചെയ്തു. ചെങ്ങമനാട് പാലപ്രശ്ശേരി തേറാട്ടിക്കുന്ന കൊറശേരില്‍ വീട്ടില്‍ മഞ്ജുഷ്(29), കുന്നുകര സ്വദേശിനിയായ പത്തൊമ്പതുകാരിയുമാണ് ചെങ്ങമനാട് പോലീസിന്റെ പിടിയിലായത്. വാട്‌സ് ആപ്പിലൂടെ പരിചയക്കാരായതാണ് യുവാവും യുവതിയും.  ഇയാള്‍ പൂജാരിയായി ജോലി ചെയ്യുകയാണ്. വിരുന്നിനായി യുവതിയുടെ വീട്ടിലെത്തിയ ബന്ധുവായ പതിനേഴുകാരി പെണ്‍കുട്ടിയെയാണ് മഞ്ജുഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പരിചയക്കാരിയായ യുവതിയുടെ വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ മഞ്ജുഷ് നിത്യസന്ദര്‍ശകനായിരുന്നു. ഭക്ഷണം കഴിക്കാനും സല്ലപിക്കാനും ഇവിടെയെത്തിയിരുന്ന ഇയാള്‍ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നു സൂചനയുമുണ്ട്. ഇതിനിടയിലാണ് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ യുവതി മഞ്ജുഷിന് അവസരം ഉണ്ടാക്കി കൊടുത്തത്. സംഭവ ദിവസം വീട്ടിലെത്തിയ മഞ്ജുഷ് യുവതിയുടെ അനുമതിയോടെ ഉറങ്ങികിടന്നിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഈ സമയം ഇതൊന്നുമറിയാത്ത ഭാവത്തില്‍ യുവതി അടുക്കളയിലായിരുന്നു.

അയല്‍വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ സംഘടിക്കാന്‍ തുടങ്ങിയതോടെ യുവാവ് കാറില്‍ രക്ഷപ്പെട്ടു. ആരുമില്ലാത്ത സമയത്ത് വീട്ടില്‍ വന്നുപോകുന്നയാളെക്കുറിച്ച് നാട്ടുകാര്‍ ചോദിച്ചെങ്കിലും യുവതി ഒന്നും വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

മഞ്ജുഷിന്റെ വിവാഹം അടുത്തയാഴ്ച നിശ്ചയിച്ചിരുന്നതാണ്. വാട്‌സ് ആപ്പിലൂടെയും മറ്റും കൂടുതല്‍ യുവതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. കൂട്ടുപ്രതിയായ യുവതിയുമായി യുവാവിന്റെ ബന്ധത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. മഞ്ജുഷിനെ വിളിച്ചുവരുത്തിയാണ് യുവതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം ഉണ്ടാക്കികൊടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തില്‍ ചെങ്ങമനാട് എസ്‌ഐ കെ.ജി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്കുമാര്‍, ഷിജു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Related posts