ഫസ്റ്റാകാന്‍ ലീസ്റ്റര്‍

sp-leesterലീസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍പട്ടത്തോടടുക്കുന്നു. അത് എന്ന് എപ്പോള്‍ എന്നു മാത്രമേ അറിയേണ്ടതുള്ളൂ. ഇപ്പോള്‍ തന്നെ അടുത്ത യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ തങ്ങളും ഉണ്ടാകുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ലീസറ്ററിലെ കിംഗ് പവര്‍ സ്റ്റേഡിയം ആസ്ഥാനമായാണ് ലീസ്റ്റര്‍ സിറ്റി ക്ലബ്. 1884ല്‍ സ്ഥാപിതമായ ഫുട്‌ബോള്‍ ക്ലബ്ബിന് 132 വര്‍ഷത്തെ പാരമ്പര്യമാണുള്ളത്. ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ലീസ്റ്ററിനു ഇംഗ്ലണ്ടിലെ പെരുമയുള്ള ഫസ്റ്റ് ഡിവിഷന്‍ംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകാന്‍ ലീസ്റ്ററിന് ഇതുവരെയായില്ല. 1928-29 ഫസ്റ്റ് ഡിവിഷനില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് ഇതിനു മുമ്പുള്ള ഏറ്റവും വലിയ നേട്ടം. രണ്ടാം ഡിവിഷനില്‍ ഏഴു തവണ ചാമ്പ്യന്‍മാരുകയും ചെയ്തിട്ടുണ്ട്. ലീഗ് കപ്പ് 1964, 1997, 200 വര്‍ഷങ്ങളില്‍ സ്വന്തം പേരിലാക്കി. എഫ്എ ചാരിറ്റി ഷീല്‍ഡ് 1971ല്‍ കുറുക്കന്‍മാര്‍ എന്ന വിളിപ്പേരുള്ള ലീസ്റ്ററിനായിരുന്നു. കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ 14ാം സ്ഥാനം. 2013-14 സീസണില്‍ രണ്ടാം ഡിവിഷനില്‍ കളിച്ച് ചാമ്പ്യന്മാരായതാണ്. അങ്ങനെ പത്തു വര്‍ഷത്തിനുശേഷം ലീസ്റ്റര്‍ വീണ്ടും ഒന്നാം ഡിവിഷനിലെത്തി.

2015-16 സീസണില്‍ ടീം മാനേജരായി ക്ലൗഡിയോ റെനേരി എത്തിയതോടെ ടീമിന്റെ പ്രകടനം തന്നെ മാറി. വലിയ താരപ്പകിട്ടുള്ള താരങ്ങളെ കൊണ്ടുവരാതെ മികച്ച ഒരു നിരയുമായി കളിച്ച റെനേരി തന്റെ പരിശീലന മികവ് തെളിയിച്ചു. ജെയ്മി വാര്‍ഡിയും റിയാദ് മെഹ്‌റസുമായിരുന്നു റെനേരിയുടെ വജ്രായുധങ്ങള്‍. ഇരുവരും പ്രകടനം മികവുറ്റതാക്കി. വാര്‍ഡി തുടര്‍ച്ചയായ പതിനൊന്നു കളിയില്‍ പതിമൂന്നു ഗോള്‍ നേടി റൂഡ് വാന്‍ നിസ്റ്റല്‍റൂയി പ്രീമിയര്‍ ലീഗില്‍ സ്ഥാപിച്ച റിക്കാര്‍ഡ് തിരുത്തി. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയായിരുന്നു വാര്‍ഡിയുടെ തേരോട്ടം. ഈ സീസണിലെ ഗോളടിയുടെ എണ്ണത്തില്‍ വാര്‍ഡി 22 ഗോളുമായി രണ്ടാം സ്ഥാനത്താണ്. വാര്‍ഡിയുടെ ബൂട്ടുകള്‍ ഇടയ്ക്കു നിശബ്ദമായപ്പോഴും ഗോളടിക്കാന്‍ മെഹ്‌റെസ്, ഷിന്‍ജി ഒകാസാകി, ലിയനാര്‍ണോ ഉല്ലോവ, റോബര്‍ട്ട് ഹുത്ത് എന്നിവരുണ്ടായിരുന്നു.

അള്‍ജീരിയന്‍ താരം മെഹ്‌റെസ് പതിനാറു ഗോള്‍ നേടി. വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ലീസ്റ്റര്‍ അവസാനം പ്രീമിയര്‍ ലീഗിലെ ബിഗ് ഫൈവുകളായ ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ക്ലബ്ബുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഇതില്‍ ആഴ്‌സണലിനോടു മാത്രമേ ലീസ്റ്റര്‍ 2015-16 സീസണില്‍ ജയിക്കാതിരുന്നുള്ളൂ. മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും മൂന്നും നാലും സ്ഥാനങ്ങളിലാണ്. യുണൈറ്റഡ് അഞ്ചാമതും. നിലവില്‍ ഒന്നാം സ്ഥാനക്കാരായ കുറുക്കന്‍മാര്‍ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കളിക്കുമെന്ന് തീര്‍ച്ചയാക്കി. ഇനി ഇംഗ്ലീഷ് ചാമ്പ്യന്മാരാകുന്നത് എന്നാണെന്നു കാത്തിരിക്കുകയാണ്.നിലവില്‍ ലീസ്റ്റര്‍ രണ്ടാമതുള്ള ടോട്ടനം ഹോട്‌സ്പര്‍സുമായി അഞ്ച് പോയിന്റ് വ്യത്യാസമാണുള്ളത്. ലീസ്റ്ററിന് ഇനി നാലു കളി കൂടിശേഷിക്കുന്നുണ്ട് ടോട്ടനത്തിനും.

ലീസ്റ്ററിന്റെ കിരീടധാരണം എപ്പോള്‍

ഈ മാസം 25ന് ലീസ്റ്റര്‍ സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ചാല്‍ ലീസ്റ്ററിനു കിരീടത്തോടടുക്കാം. ടോട്ടനം സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോംവിച്ചിനോടും തോല്‍ക്കുകയോ സമനിലയാകുകയോ ചെയ്താല്‍ ലീസ്റ്ററിനു ചാമ്പ്യന്‍ഷിപ്പ് ഉറപ്പിക്കാം. 26നാണ് ടോട്ടനം- വെസ്റ്റ്‌ബ്രോംവിച്ച് മത്സരം.

ലീസ്റ്റര്‍ സ്വന്തം കിംഗ്‌സ് പവര്‍ സ്റ്റേഡിയത്തിലാണ് സ്വാന്‍സിയെ നേരിടുന്നത്. സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്നതുകൊണ്ട് അവര്‍ ജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മെയ് ഒന്നിന് നേരിടാന്‍ പോകും മുമ്പ് മികച്ച വിജയം ആഗ്രഹിക്കുന്നുമുണ്ട്. ഇനിയുള്ള നാലില്‍ രണെ്ടണ്ണം സ്വന്തം ഗ്രൗണ്ടിലും രണെ്ടണ്ണം എവേ പോരാട്ടവുമാണ്. ടോട്ടനത്തിനും അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കാവുന്നതാണ്. മത്സരങ്ങളാഅതു കഴിഞ്ഞ് മെയ് മൂന്നിനു ചെല്‍സിയെ നേരിടായി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇറങ്ങും. അവിടെ ടോട്ടനം തോല്‍ക്കുകയും ഒരു പക്ഷേ ലീസ്റ്റര്‍ മേയ് ഏഴിന് എവര്‍ട്ടണെതിരേ വിജയിക്കുകയും ചെയ്താല്‍ കുറുക്കന്‍മാര്‍ കിരീടമുയര്‍ത്തും. ടോട്ടനത്തിന് ഒരു ഹോം മത്സരവും മൂന്ന് എവേ മത്സരവുമാണുള്ളത്.

അടുത്ത മത്സരങ്ങളിലെല്ലാം ലീസ്റ്ററും ടോട്ടനവും ജയിച്ചാല്‍, ലീസ്റ്ററിനു മെയ് ഏഴിന് മുമ്പ് ജേതാക്കളാകാന്‍ പറ്റില്ല. ലീഗിലെ അവസാന മത്സരത്തിലായിരിക്കും ചാമ്പ്യന്മാരെ നിര്‍ണയിക്കുക.

ടോട്ടനത്തിന്റെ സാധ്യതകള്‍

നിലവിലെ കണക്കു പ്രകാരം മേയ് എട്ടിനു മുമ്പ് ടോട്ടനം ജേതാക്കളാകില്ല. എട്ടിന് ടോട്ടനം സതാംപ്ടണെ നേരിടുന്നുണ്ട്. ലീസ്റ്ററാണെങ്കില്‍ അടുത്ത മത്സരങ്ങളിലെല്ലാം പരാജയപ്പെടുകയും എല്ലാ കളിയിലും ടോട്ടനം ജയിക്കുകയും ചെയ്യണം. ലീസ്റ്ററിനു വന്‍ തകര്‍ച്ച നേരിട്ടാല്‍ മാത്രമേ ഇങ്ങനെ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അങ്ങനെ വന്നാല്‍ ടോട്ടനം അവസാന മത്സരത്തിനു മുമ്പ് ചാമ്പ്യന്മാരാകും. ലീഗില്‍ മെയ് 15ന് നടക്കുന്ന അവസാന മത്സരങ്ങളില്‍ രണ്ടു കൂട്ടര്‍ക്കും എവേ മത്സരങ്ങളാണ്. ടോട്ടനം തരംതാഴ്ത്തല്‍ ഭീഷണിയുടെ വക്കിലുള്ള ന്യൂ കാസില്‍ യുണൈറ്റഡിനെയും ലീസ്റ്റര്‍, ചെല്‍സിയെയും അവസാന മത്സരങ്ങളില്‍ നേരിടും.

ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി

ആഴ്‌സണലിനും സിറ്റിക്കും അവസാന മത്സരത്തിനു മുമ്പ് ചാമ്പ്യന്മാരാകണമെങ്കില്‍ ടോട്ടനവും ലീസ്റ്ററും അടുത്ത മത്സരങ്ങളിലെല്ലാം പരാജയപ്പെടണം. അതു വളരെ ബുദ്ധിമുട്ടാണ്. ആഴ്‌സണലും സിറ്റിയും എല്ലാം മത്സരവും ജയിച്ചാല്‍ത്തന്നെ 75 പോയിന്റാകുകയേയുള്ളൂ. ഇപ്പോള്‍തന്നെ ലീസ്റ്ററിന് 73 പോയിന്റായി.

Related posts