ഫുള്‍ സൈസ് വേണ്ട,തല മതി! ഫോട്ടോഷോപ്പിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി മുഖങ്ങള്‍ ആവുന്നത്ര പ്രസാദപൂര്‍ണമാക്കി വോട്ടറുടെ മനസ് പിടിക്കാന്‍ സ്ഥാനാര്‍ഥികള്‍

photoസ്വന്തം ലേഖകന്‍

കൊച്ചി: തെരഞ്ഞെടുപ്പ് പടിപ്പുറത്ത് എത്തിയതോടെ വിനയമൊരു നയമാക്കി മേല്‍മുണ്ടിനറ്റത്ത് കസവു ചിരി തുന്നുന്ന ധര്‍മപ്രചാരകന്മാരുടെ ചിത്രങ്ങള്‍കൊണ്ട് തെരുവുകളും ചുമരുകളും നിറഞ്ഞുതുടങ്ങുന്നു. കവി അയ്യപ്പപ്പണിക്കര്‍ പതിറ്റാണ്ടുകള്‍ക്കപ്പുറത്തു കോറിയിട്ട അതേ ചിത്രം തന്നെ. കടുംചായങ്ങളില്‍ പുഞ്ചിരിക്കുന്ന സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍. കാലങ്ങള്‍ മാറിയാലും അച്ചടി സങ്കേതങ്ങള്‍ മാറിയാലും ഉള്ളടക്കം കസവുചിരി തന്നെ. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ശൈലി തന്നെ പോസ്റ്റര്‍ രൂപകല്പനയില്‍ സ്വീകരിക്കാനാണു സ്ഥാനാര്‍ഥികള്‍ക്കു താത്പര്യം.

ഫോട്ടോഷോപ്പിന്റെ പുത്തന്‍ വേര്‍ഷനുകള്‍ നല്‍കുന്ന മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി മുഖങ്ങള്‍ ആവുന്നത്ര പ്രസാദപൂര്‍ണമാക്കി വോട്ടറുടെ മനസ് പിടിക്കാനാണു മത്സരം. സ്ഥാനാര്‍ഥിയുടെ ചിത്രം, നിയോജക മണ്ഡലത്തിന്റെ പേര്, ടാഗ് ലൈന്‍, ചിഹ്നം ഇത്രയും മാത്രമാണു ഭൂരിഭാഗം പോസ്റ്ററുകളിലും ഇടംപിടിക്കുന്നത്. പോസ്റ്ററിലെ പശ്ചാത്തല വര്‍ണം പാര്‍ട്ടികള്‍ക്ക് അനുസരിച്ചാണു തീരുമാനിക്കുന്നത്. ഇളം നിറമുള്ള പശ്ചാത്തല വര്‍ണങ്ങളിലാണ് കോണ്‍ഗ്രസിലെയും യുഡിഎഫി ലെയും സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ ഒരുങ്ങുക. ചുവന്നതോ അല്ലെങ്കില്‍ കടുംനിറത്തിലുള്ളതോ ആയ പശ്ചാത്തല വര്‍ണങ്ങളാണ് ഇടതു ചേരിക്കാര്‍ക്കു താല്പര്യം.

മേല്‍മുണ്ടിന്റെ അറ്റം കൈപ്പിടിയിലൊതുക്കി ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്ന രീതിയിലുള്ള പൂര്‍ണകായ ചിത്രങ്ങളുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു. പോസ്റ്ററില്‍ ഫുള്‍ സൈസ് ഫോട്ടോകള്‍ കൂടുതലായി ഉപയോഗിക്കുവാന്‍ ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് അത്ര താല്‍പര്യമില്ലെന്നാണു ഡിസൈനര്‍മാരും പ്രസുകാരും പറയുന്നത്. പോസ്റ്ററുകളുടെ രൂപകല്പന അടക്കമുള്ള കാര്യങ്ങള്‍ മുഴുവനും ഏജന്‍സികളെ ഏര്‍പ്പിക്കുന്നവരുണ്ട്. എന്നാല്‍, ഡിസൈനറുടെ അടുത്തിരുന്ന് ഓരോന്നും തൊട്ടറിയുകയും തൊട്ടു തൊട്ടു പറഞ്ഞുകൊടുക്കുകയും ചെയ്യുന്നവരുമുണ്ട്.

മിനുസമുള്ള കടലാസുകളാണ് ഇക്കുറി പോസ്റ്ററിനു കൂടുതല്‍ ഉപയോഗിക്കുന്നത്. മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത് കട്ടികൂടിയ കടലാസായിരുന്നു. ചിത്രങ്ങള്‍ കംപ്യൂട്ടറില്‍ കാണുന്ന അതേ വ്യക്തതയോടെ പോസ്റ്ററുകളില്‍ വരാന്‍ രൂപകല്പനയിലെയും പ്രിന്റിംഗിലെയും നവീന സാങ്കേതികവിദ്യകളും മിനുസമുള്ള കടലാസും സഹായിക്കും.

ഒരു സ്ഥാനാര്‍ഥിയുടെ നാലു പോസ്റ്ററുകളെങ്കിലും ഒരു ചുമരില്‍ പ്രത്യക്ഷപ്പെടുന്നുണ്ടാകും. അതുകൊണ്ട് ഓരോന്നും തമ്മില്‍ നിറത്തിന്റെ ചെറിയ വ്യത്യാസം പോലും അഭംഗിയാകും. മുന്‍കാലങ്ങളില്‍ അതു പരിഹരിക്കാന്‍ സംവിധാനം ഇല്ലായിരുന്നു. പക്ഷേ, മൂന്നു കോടി രൂപയിലധികം വിലവരുന്ന പുത്തന്‍ പ്രസുകളിലെ സംവിധാനങ്ങള്‍ ഇപ്പോള്‍ ഇത്തരം പ്രശ്‌നം പരിഹരിക്കാന്‍ ഉതകുന്നതാണ്. ഡബിള്‍ ഡമ്മി, ഡബിള്‍ ക്രൗണ്‍ എന്നീ രണ്ടു സൈുകളിലാണ് സാധാരണ ഗതിയില്‍ പോസ്റ്ററുകള്‍ അടിക്കുന്നത്.

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലെ ശിവകാശിയിലും നമ്മുടെ നിയമസഭാ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ തയാറാകുന്നുണ്ട്. ഇത്തവണ കേരളത്തിലെ നിയമസഭാ തെരഞ്ഞടുപ്പിനുള്ള 50 ശതമാനത്തോളം പോസ്റ്ററുകള്‍ സംസ്ഥാനത്തു തന്നെയാണ് അച്ചടിക്കുന്നത്. മുന്‍കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോസ്റ്ററുകള്‍ അടിച്ചിരുന്നതു തമിഴ്‌നാട്ടിലെ പ്രസുകളിലായിരുന്നു. ശിവകാശിയിലെ പ്രസുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്റന്മാരുടെ പ്രലോഭനങ്ങളും കണക്കില്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോസ്റ്ററുകള്‍ അടിക്കാനുള്ള സ്വാത്രന്ത്യവുമാണ് കേരളത്തിനു പുറത്ത് ഇത്തരം അച്ചടിക്കു പോകാന്‍ കാരണമെന്നു കൊച്ചിയിലെ പ്രസ് ഉടമകള്‍ പറഞ്ഞു.

എന്തുകൊണേ്ടാ ഈ തെരഞ്ഞടുപ്പില്‍ ഫ്‌ളെക്‌സുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഒരുപക്ഷേ, വേനല്‍ക്കാലമായതിനാല്‍ കടലാസ് പോസ്റ്ററുകള്‍ കൂടുതല്‍ കാലം നില്‍ക്കുമെന്ന വിശ്വാസമായിരിക്കാം ഇതിനു പിന്നിലെന്നു പ്രസ് ഉടമകള്‍ അഭിപ്രായപ്പെടുന്നു. ഓണ്‍ലൈന്‍ വഴി വ്യാപകമായി അച്ചടി ജോലികള്‍ എടുക്കുന്ന രീതിയും ഇത്തവണത്തെ പ്രത്യേകതയാണ്. ഏറ്റവും ഭംഗിയായി തങ്ങളുടെ പോസ്റ്ററുകള്‍ ചുമരില്‍ ഇടം പിടിച്ചാല്‍ മാത്രമേ പെട്ടിയില്‍ വോട്ടു വീഴുകയുള്ളുവെന്ന ചിന്ത സ്ഥാനാര്‍ഥികള്‍ക്കുണ്ട്. കേരളത്തിലെ ഏറ്റവുമധികം പോസ്റ്ററുകള്‍ അടിക്കുന്നത് എറണാകുളം ജില്ലയിലാണ്. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്ന് ഇവിടേക്കു പോസ്റ്ററിനായി നേതാക്കള്‍ എത്തുന്നുണ്ട്.  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ചലംബെഇമ2േബൗെയ.മുെഃ?രമരേീറല=രമ2േ&ിലംരെീറല=396430#േെവമവെ.ര8ലഠഛ6ൃ്വ.റുൗള

Related posts