ഫ്‌ളാറ്റിലെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍, യുവതിയടക്കം രണ്ടുപേര്‍ ഉടന്‍ പിടിയിലാകും; കൊലപാതകത്തിന് കാരണം യുവതിയെ ചൊല്ലിയുള്ള തര്‍ക്കം

Crimeതൃശൂര്‍: നഗരത്തിലെ സ്വകാര്യ ഫ്‌ളാറ്റില്‍ യുവാവിനെ അടിച്ചുകൊന്ന കേസില്‍ യുവതിയടക്കം മൂന്നു പേര്‍ പ്രതികളാണെന്ന് പോലീസ് കണ്ടെത്തി. മൂന്നംഗ സംഘത്തിലെ ഒരു പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ ടൗണ്‍ ലത നിവാസില്‍ ബാലസുബ്രഹ്്മണ്യന്റെ മകന്‍ സതീഷിന്റെ(28) സുഹൃത്ത് മറ്റത്തൂര്‍ വാസുപുരം മാങ്ങാറില്‍ വീട്ടില്‍ കൃഷ്ണപ്രസാദിനെ(32)യാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിലെ മറ്റു പ്രതികളായ കൊടകര വെട്ടിക്കല്‍ വാസുപുരം സ്വദേശി റഷീദ്(36), ഗുരുവായൂര്‍ വല്ലശേരി തൈക്കാട് വീട്ടില്‍ ശാശ്വതി(36) എന്നിവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സംഘത്തിലുണ്ടായിരുന്ന യുവതിയെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിവാഹമോചിതയായ ശാശ്വതിയുമായി റഷീദിന് അടുത്ത ബന്ധുമുണ്ടത്രേ. ഫഌറ്റ് വാടകയ്‌ക്കെടുത്ത് ഇടയ്ക്കിടയെ യുവതിയുമായി സംഘം ഇവിടെ വരാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സംഘം ഫഌറ്റിലെത്തി മദ്യപിച്ചതിനുശേഷം യുവതിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സതീഷിനെ കൈകൊണ്ടു മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിനു ശേഷം കൃഷ്ണപ്രസാദും മറ്റു ചേര്‍ന്നാണ് അവശനിലയിലായിരുന്ന രതീഷിനെ ആശുപത്രിയിലെത്തിച്ചത്. മറ്റുള്ളവര്‍ സ്ഥലത്തുനിന്നും മുങ്ങി. കൃഷ്ണപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

അറസ്റ്റിലായ കൃഷ്പ്രസാദിനെ പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. പിന്നീട് കോടതിയില്‍ ഇയാളെ ഹാജരാക്കും. ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഫഌറ്റ് വാടകയ്‌ക്കെടുത്തതത്രേ.  ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് അറിവു കിട്ടിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫഌറ്റുകളും വീടുകളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ത്രീകളടക്കമുള്ള സംഘത്തെ കഴിഞ്ഞ ദിവസം കൊക്കാലെയില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു.

Related posts